ലോക വനിതാ ബോക്‌സിംഗിൽ ഇന്ത്യയ്‌ക്കായി നാലാം സ്വർണം കരസ്ഥമാക്കിയ ലോവ്‌ലിന ബോർഗോഹെയ്‌നാനെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര. ഭാരതത്തിന്റെ സ്ത്രീ ശക്തി വെളിപ്പെട്ടിരിക്കുന്ന നിമിഷമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. 75 കിലോ വിഭാഗത്തിലാണ് ഇന്ത്യയ്‌ക്കായി നാലാം സ്വർണം സ്വന്തമാക്കിയത്. ഓസ്‌ട്രേലിയൻ താരത്തെ തോൽപ്പിച്ചാണ് വിജയം കരസ്ഥമാക്കിയത്. 5-2 എന്ന സ്‌കോറിനാണ് സ്വർണം സ്വന്തമാക്കിയത്.
Another ‘close encounter of the Gold kind!’ 𝐅𝐎𝐔𝐑𝐓𝐇 𝐆𝐎𝐋𝐃 🥇 𝐅𝐎𝐑 𝐈𝐍𝐃𝐈𝐀 🇮🇳 No need now just to talk about woman-power. It was all on display at the IBA Women’s World Cup. 💪🏽
TOKYO OLYMPIC MEDALIST LOVLINA BORGOHAIN beat Caitlin Parker of pic.twitter.com/GeEsYvd628…
— anand mahindra (@anandmahindra) March 26, 2023
ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയ്‌ക്കായി വെങ്കല മെഡൽ നേടിയ താരമാണ് ലവ്്‌ലിന. 2018-ലും 2019-ലും ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ വെങ്കലം നേടാനും താരത്തിനായി. കരിയറിലെ ആദ്യത്തെ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ വിജയിക്കാൻ സാധിച്ചത് താരത്തിന് മികച്ച നേട്ടമായി.
നിതു ഘൻഘാസാണ് ആദ്യ സ്വർണം കരസ്ഥമാക്കിയത്. വനിതകളുടെ 48 കിലോ വിഭാഗത്തിൽ മംഗോളിയയുടെ ലുത്സൈഖാനെയാണ് തോൽപ്പിച്ചത്. 5-0 ത്തിന് തോൽപിച്ചാണ് നിതു കിരീടം സ്വന്തമാക്കിയത്. ഓപ്പണിംഗ് റൗണ്ടിൽ ആദ്യ മൂന്ന് മിനിറ്റിൽ നിതു മേൽക്കൈ നിലനിർത്തി. എന്നാൽ രണ്ടാം റൗണ്ടിൽ മംഗോളിയൻ താരം തിരിച്ചടി നൽകിയെങ്കിലും മികച്ച തിരിച്ചുവരവാണ് താരം നടത്തിയത്. ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യത്തെ മെഡലാണിത്. കോമൺവെൽത്ത് ഗെയിംസിലെ സ്വർണ മെഡൽ ജേതാവാണ് നിതു ഘൻഘാസ്.
81 കിലോ വിഭാഗത്തിൽ സവീറ്റി ബൂറയാണ് രണ്ടാം സ്വർണം സ്വന്തമാക്കിയത്. ഫൈനലിൽ ചൈനീസ് താരം വാങ് ലിനയെയാണ് തോൽപ്പിച്ചത്. ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് രണ്ടാം സ്വർണം. 43 എന്ന സ്‌കോറിനാണ് വിജയം നേടിയത്. സാവീറ്റിയും ചൈനയുടെ വാങ് ലിനയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്.
ഹരിയാനയിലെ കർഷക കുടുംബത്തിലാണ് സവീറ്റി ബൂറയുടെ ജനനം. 2009-ൽ അച്ഛന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ബൂറ ബോക്സിംഗിലേക്ക് തിരിയുന്നത്. അതുവരെ സംസ്ഥാനതല കബഡി താരമായിരുന്നു. കായികരംഗത്ത് നിരവധി നേട്ടങ്ങളാണ് താരം സ്വന്തമാക്കിയത്. 2015-ൽ വുലാഞ്ചബുവിൽ നടന്ന ഏഷ്യൻ വനിതാ അമച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ എത്തുന്ന ഏക ഇന്ത്യക്കാരി ബൂറയായിരുന്നു. താരത്തിന്റെ കായികനേട്ടങ്ങൾക്ക് 2017-ൽ ഹരിയാന സർക്കാരിന്റെ ഭീം അവാർഡ് നൽകി ആദരിച്ചിരുന്നു.
നിഖാത് സരീനാണ് മൂന്നാം സ്വർണം കരസ്ഥമാക്കിയത്. ഫൈനലിൽ വിയറ്റ്‌നാം താരത്തെ 5-0 ന് തോൽപ്പിച്ചാണ് സ്വർണം നേടിയത്. ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ നിഖാത് സരീന്റെ രണ്ടാം സ്വർണമാണിത്. മേരികോമിന് ശേഷം ഒന്നിലധികം സ്വർണം നേടുന്ന ഇന്ത്യൻ താരമാണ് നിഖാത് സരീൻ. തെലങ്കാനയിലെ നിസാമാബാദിലാണ് നിഖാത് സരീന്റെ ജനനം. മുഹമ്മദ് ജമീൽ അഹമ്മദും പർവീൺ സുൽത്താനയുമാണ് മാതാപിതാക്കൾ. പിതാവ് മുഹമ്മദ് ജമീൽ അഹമ്മദാണ് സറീനെ ബോക്സിംഗിലേക്ക് സരീനെ പരിചയപ്പെടുത്തിയത്. പിതാവിന്റെ കീഴിൽ ഒരു വർഷം പരിശീലിച്ചു. 2009-ൽ ദ്രോണാചാര്യ അവാർഡ് ജേതാവായ ഐ.വി. റാവുവിന്റെ കീഴിൽ പരിശീലിക്കുന്നതിനായി വിശാഖപട്ടണത്തെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ ചേർന്നു. 2010-ലെ ഈറോഡ് നാഷണൽസിൽ ‘സ്വർണ്ണ മികച്ച ബോക്സർ’ ആയി പ്രഖ്യാപിക്കപ്പെട്ടു.
Comments