അനുമോൾക്ക് അനക്കമുണ്ടെന്ന് കണ്ടപ്പോൾ വെള്ളം നൽകി; മരണം ഉറപ്പാക്കാൻ വീണ്ടും ഷാൾ മുറുക്കി ശ്വാസംമുട്ടിച്ചു; കട്ടിലിൽ കിടത്തി കൈത്തണ്ട മുറിച്ചു; പിറ്റേ ദിവസം പോലീസിൽ പരാതിയും നൽകി; കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന സംഭവം വിവരിച്ച് ബിജേഷ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അനുമോൾക്ക് അനക്കമുണ്ടെന്ന് കണ്ടപ്പോൾ വെള്ളം നൽകി; മരണം ഉറപ്പാക്കാൻ വീണ്ടും ഷാൾ മുറുക്കി ശ്വാസംമുട്ടിച്ചു; കട്ടിലിൽ കിടത്തി കൈത്തണ്ട മുറിച്ചു; പിറ്റേ ദിവസം പോലീസിൽ പരാതിയും നൽകി; കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന സംഭവം വിവരിച്ച് ബിജേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2023, 08:49 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി: കാഞ്ചിയാറിൽ അദ്ധ്യാപിക അനുമോളെ കൊലപ്പെടുത്തി ഭർത്താവ് പുതപ്പിൽ പൊതിഞ്ഞ് കട്ടിലിനിടയിൽ സൂക്ഷിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. സ്‌കൂൾ വിദ്യാർത്ഥികളിൽ നിന്ന് പിരിച്ചെടുത്ത പണം അനുമോൾ കൈയിൽ സൂക്ഷിച്ചിരുന്നു. ഈ പണം അനുമോളുടെ കൈയിൽ നിന്ന് ബലമായി ഭർത്താവ് ബിജേഷ് വാങ്ങിയിരുന്നു. തുക തിരികെ നൽകാത്തതിനെ ചൊല്ലി തർക്കമുണ്ടായി. അനുമോൾ ബിജേഷിനെതിരെ വനിതാ സെല്ലിൽ നൽകിയ പരാതിയും കൊലയിലേക്ക് നയിച്ചു.

ബിജേഷ് മദ്യപാനിയാണെന്നും കുടുംബം നോക്കുന്നില്ലെന്നും സാമ്പത്തിക ബാധ്യത അടക്കമുള്ള ആരോപണങ്ങൾ അനുമോളുടെ പരാതിയിലുണ്ടായിരുന്നു. തുടർന്ന് ഇരുവരെയും വിളിച്ചുവരുത്തി ചർച്ച നടത്തി. എന്നാൽ അനുമോളെ വേണ്ടെന്ന നിലപാടിലായിരുന്നു ഭർത്താവ് ബിജേഷ്. സ്‌കൂളിൽ പോയി തിരികെ വീട്ടിലെത്തിയ അനുമോളും ഭർത്താവും തമ്മിൽ സംഭവ ദിവസം തർക്കമുണ്ടായി. ഇവരുടെ അഞ്ച് വയസുകാരി മകൾ ഉറങ്ങിയശേഷമായിരുന്നു വഴക്ക്. തർക്കത്തിനൊടുവിൽ ഹാളിൽ കസേരയിലിരുന്ന അനുമോളെ പിന്നിൽ നിന്നും ഷാൾ കഴുത്തിൽ കുരുക്കി ശ്വാസം മുട്ടിച്ച് ബിജേഷ് കൊലപ്പെടുത്തുകയായിരുന്നു. ബോധം കെട്ട അനുമോളെ കസേരയോടെ നിലത്തേക്ക് വലിച്ചെറിഞ്ഞു. ഈ വീഴ്ചയിൽ തല തറയിലിടിച്ച് ക്ഷതമേറ്റു. ഇതിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവവും മരണകാരണമായി.

തുടർന്ന് ബിജേഷ് അനുമോളെ മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. പിന്നാലെ അനുമോൾക്ക് നേരിയ ചലനമുണ്ടായി. തുടർന്ന് ബിജേഷ് വെള്ളം നൽകിയ ശേഷം വീണ്ടും ഷാൾ കൊണ്ട് മുറുക്കി ശ്വാസം മുട്ടിച്ച് മരണം ഉറപ്പുവരുത്തി. പിന്നീട് ആത്മഹത്യ എന്ന് വരുത്തി തീർക്കാനായി അനുവിന്റെ കൈ ഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചു. ഇതിനിടെ ബിജേഷ് ആത്മഹത്യയ്‌ക്കും ശ്രമിച്ചിരുന്നു. പിറ്റേ ദിവസം രാവിലെ മൃതദേഹം പുതപ്പിനുള്ളിൽ ഒളിപ്പിച്ചു. പിന്നാലെ വെങ്ങലൂർക്കടയിലെ തറവാട്ടിലെത്തി അനുമോളെ കാണാനില്ലെന്ന് തെറ്റിദ്ധരിപ്പിച്ചു. അനുവിന്റെ മാതാപിതാക്കളെയും വിവരം അറിയിച്ചിരുന്നു. പോലീസിൽ പരാതിയും നൽകി ബിജേഷ് തമിഴ്‌നാട്ടിലേക്ക് കടന്നു.

അഞ്ച് വയസുകാരി ഉറങ്ങി കിടന്ന വീട്ടിലെ അടുത്ത മുറിയിൽ മൃതദേഹം ഒളിപ്പിച്ച് സുഗന്ധ ദ്രവ്യം തളിച്ചും സാമ്പ്രാണി തിരി കത്തിച്ചുവെച്ചമാണ് ബിജേഷ് മുങ്ങിയത്. അനുമോൾ അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ സ്വകാര്യ സ്ഥാപനത്തിൽ പണയം വെച്ച് ലഭിച്ച തുകയുമായാണ് പ്രതി നാടുവിട്ടത്. തുടർന്ന് അഞ്ച് ദിവസം ഒളിവിൽ കഴിഞ്ഞതിന് പിന്നാലെയാണ് പോലീസിന്റെ വലയിലാകുന്നത്.

Tags: MurderIdukkiAnumol
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies