ന്യൂഡൽഹി: കർണാടകയിലെ മുസ്ലീം സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷി. അതിനാലാണ് കർണാടക സർക്കാർ മുസ്ലീം സംവരണം റദ്ദാത്തിയതെന്നും മറ്റുസംസ്ഥാനങ്ങളിലെ മതത്തിന്റെ അടിസ്ഥാനത്തിലുളള സംവരണം സുപ്രീംകോടതി റദ്ദാക്കിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർലമെന്ററി പാർട്ടി യോഗത്തിൽ സർക്കാരിന്റെ സാമൂഹ്യക്ഷേമ പദ്ധതികളെ കുറിച്ച് ചർച്ച ചെയ്തതായി കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷി പറഞ്ഞു. മണ്ഡലത്തിൽ നടത്തേണ്ട വികസന പ്രവർത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി എംപിമാരുമായി ചർച്ച നടത്തി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ വിജയത്തിൽ പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നതായും പ്രൽഹാദ് ജോഷി പറഞ്ഞു. മൻ കി ബാത്ത് 100ാംമത്തെ ഭാഗത്തിലേക്ക് കടക്കുകയാണെന്നും അത് പ്രധാനമന്ത്രിക്ക് ജന മനസ്സുകളിൽ ലഭിക്കുന്ന സ്വീകാര്യതയുടെ അടയാളമാണെന്നും പ്രൽഹാദ് ജോഷി പറഞ്ഞു.
Comments