അഹമ്മദാബാദ് ; ഭാര്യയെ ബലാത്സംഗം ചെയ്ത സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി കഷണങ്ങളാക്കി വലിച്ചെറിഞ്ഞു. അഹമ്മദാബാദ് .ബാപ്പുനഗർ സ്വദേശിയായ മുഹമ്മദ് മെറാജ് ആണ് കൊല്ലപ്പെട്ടത് . സംഭവത്തിൽ മെറാജിന്റെ സുഹൃത്ത് സുൽത്താൻ സയ്യിദ് , 28 കാരിയായ ഭാര്യ റിസ്വാന എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
40 കാരനായ മുഹമ്മദ് മെറാജിന് റിസ്വാനയുമായി ബന്ധമുണ്ടായിരുന്നു. സുൽത്താൻ ഇക്കാര്യം അറിഞ്ഞതോടെ റിസ്വാന മെറാജിൽ നിന്ന് അകന്നു . എന്നാൽ കഴിഞ്ഞ 1 വർഷമായി റിസ്‌വാനയെ ശല്യപ്പെടുത്തുന്നുണ്ടായിരുന്നു മെറാജ്. ഇയാൾ റിസ്വാനയെ പീഡിപ്പിക്കുകയും പലപ്പോഴും വിവാഹേതര ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തു. റിസ്വാന ഇക്കാര്യം സുൽത്താനെ അറിയിച്ചു. തുടർന്നാണ് ഇരുവരും ഒരുമിച്ച് കൊലപാതക പദ്ധതി തയ്യാറാക്കിയത് . ജനുവരി 22 ന് റിസ്വാന സർപ്രൈസ് സമ്മാനം നൽകാനെന്ന പേരിൽ മെറാജിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി.
സമ്മാനം വാങ്ങാൻ കണ്ണടച്ച് നിൽക്കാൻ റിസ്വാന മെറാജിനോട് ആവശ്യപ്പെട്ടു . ഇത്തരത്തിൽ സമ്മാനം വാങ്ങാൻ കണ്ണടച്ച് നിൽക്കുകയായിരുന്ന മെറാജിന്റെ വയറ്റിൽ സുൽത്താൻ വാൾ കൊണ്ട് കുത്തുകയായിരുന്നു. നിരവധി തവണ മെറാജിനെ സുൽത്താൻ കുത്തിപ്പരിക്കേൽപ്പിച്ചു . ഒടുവിൽ ശരീരം കഷ്ണങ്ങളാക്കി . തല മാലിന്യക്കൂമ്പാരത്തിൽ തള്ളുകയും ശരീരഭാഗങ്ങൾ ഒധവ് കനാലിലേക്ക് തള്ളുകയും ചെയ്തു.
മെറാജിനെ കാണാതായതോടെ ആശങ്കയിലായ വീട്ടുകാർ ബാപ്പുനഗർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണത്തീനിടെ സുൽത്താനെയും റിസ്‌വാനയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. തുടക്കത്തിൽ രണ്ടുപേരും ഉറച്ചുനിന്നെങ്കിലും പിന്നീട് ഇരുവരും കൊലപാതകത്തെക്കുറിച്ച് പോലീസിനോട് പറഞ്ഞു. മെറാജിന്റെ തലയോട്ടിയടക്കം പോലീസ് കണ്ടെത്തി . സുൽത്താനെയും റിസ്‌വാനയെയും കൊലക്കുറ്റത്തിന് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു
Comments