മധ്യപ്രദേശ് ഖാണ്ഡവ ജില്ലയിലെ ഫഹീം ഖാൻ മതം മാറി ഹിന്ദുത്വം സ്വീകരിക്കുകയും അക്ഷയ് ഗൗർ എന്ന പേര് സ്വീകരിച്ചിരുന്നു. എന്നാൽ മുസ്ലീം പുരോഹിതരുടെ ഭീഷണിയെ തുടർന്ന് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇസ്ലാംമത പുരോഹിതൻ അമിനുദ്ദീൻ ഖാദ്രിക്കെതിരെ പരാതി നൽകിയതിന് ശേഷമാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നാല് മാസങ്ങൾക്ക് ശേഷം താൻ നൽകിയ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പുരോഹിതനും ആലിമുമാരും ഇയാൾക്കെതിരെ വധഭീഷണി ഉയർത്തുകയാണ്.
ഈക്കഴിഞ്ഞ ദിവസം അക്ഷയ് തനിക്ക് ആത്മഹത്യാ ചിന്തയുണ്ടെന്ന് പറഞ്ഞിരുന്നു. മാർച്ച് 19 അക്ഷയ് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. കൂടാതെ ഇയാൾ വീഡിയോയും പങ്കുവെച്ചിരുന്നു.എന്നാൽ ഇപ്പോൾ അക്ഷയ് സുഖമായിരിക്കുന്നു. നരകാഗ്നി ഭയന്നാണ് അക്ഷയ് ഇസ്ലാം മതം സ്വീകരിച്ചത്. 2022 ജൂണിൽ തന്റെ കരിയറിനെ കുറിച്ച് ഭയന്ന് അക്ഷയ് വീടുവിട്ടോടി നാഗ്ചുൻ എന്ന സ്ഥലത്തെത്തുകയും അവിടെ വെച്ച് അമിനുദ്ദീൻ ക്വാദ്രിയെ കണ്ടുമുട്ടുകയായിരുന്നു. ഖണ്ട്വയിലെ നൂറാനി മസ്ജിദിലെ ‘ആലിമാണെന്നാണ് ക്വാദ്രി പറഞ്ഞത്. ഇയാൾ അക്ഷയോട് ഇസ്ലാമിനെ കുറിച്ച് സംസാരിക്കാനും പള്ളിയിലേക്ക് വരാനും ആവശ്യപ്പെട്ടു. ക്വാദ്രി പറഞ്ഞ പള്ളിയിലെത്തിയ അക്ഷയോട് ഹിന്ദു ധർമ്മം മോശമാണെന്ന് ക്വാദ്രി പറഞ്ഞു. ധർമ്മാരാധനയും വിഗ്രഹാരാധനയും തെറ്റാണെന്നും ഹിന്ദുമതം വിഡ്ഢികളുടെ മതമാണെന്നും ഇയാൾ പറഞ്ഞു.
ഇസ്ലാമിലേക്ക് ദഅത്ത് നൽകി മുസ്ലീമാകണമെന്നും അല്ലാഹു എന്ന ഏക ദൈവത്തോട് പ്രാർത്ഥിക്കണമെന്നും ക്വാദ്രി അക്ഷയോട് ആവശ്യപ്പെട്ടു. പ്രാർത്ഥിച്ചാൽ അയാൾക്ക് സ്വർഗ്ഗം ലഭിക്കുമെന്നും അല്ലെങ്കിൽ അവൻ നരകത്തിൽ പോകുമെന്നും നരകാഗ്നിയിൽ വീഴുമെന്നും പറഞ്ഞ് ഭയപ്പെടുത്തുകായിരുന്നു. തുടർന്ന് അക്ഷയ് മസ്ജിദ് സന്ദർശിക്കാൻ ആരംഭിച്ചു. തന്റെ കുടുംബാംഗങ്ങൾക്കും ദഅത്ത് നൽകാൻ ആവശ്യപ്പെുകയും എങ്കിലെ സ്വർഗ്ഗത്തിലെത്തുവെന്നും പറഞ്ഞു ഭയപ്പെടുത്തി. നബിയെ അധിക്ഷേപിക്കുന്നവർ മതനിന്ദ നടത്തുകയാണെന്നും കുറ്റവാളികളായ ഇവരുടെ തല വെട്ടിയെടുക്കണമെന്നും ഇയാൾ അക്ഷയോട് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 10-ത്തോടെ അക്ഷയ് ഔദ്യോഗികമായി ഇസ്ലാം സ്വീകരിച്ച് ഫഹീം ഖാനായി മാറി. ആലിം, ഖാദ്രി എന്നിവർ ചേർന്നാണ് മതപരിവർത്തനം നടത്തിയത്. ഈ പരിവർത്തനത്തിന് ശേഷം അക്ഷയ് സോഷ്യൽ മീഡിയ ഹാൻഡിലുകളിലെ പ്രൊഫൈൽ പേര് ഫെയിം ഖാൻ എന്നാക്കി മാറ്റി, തുടർന്ന് അദ്ദേഹത്തിന്റെ ഹിന്ദു സുഹൃത്തുക്കൾ അദ്ദേഹത്തെ സമീപിച്ചു.
സുഹൃത്തുൾ അക്ഷയെ ഹിന്ദുമതത്തിലേക്ക് മാറ്റിയെങ്കിലും ആലിം ക്വാദ്രിയെ ഭയന്ന് ഇൻഡോറിലെ അമ്മാവന്റെ വീട്ടിൽ രണ്ട് മാസത്തോളം താമസിച്ചു. നാട്ടിലേക്ക് മടങ്ങിയ ഇയാൾ ക്വാദ്രിക്കെതിരെ പരാതി നൽകി. സംഭവം നടന്ന് നാല് മാസത്തോളമായിട്ടും പ്രതി അലിമിനെ ഖണ്ട്വ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഖാദ്രിയും കൂട്ടാളികളും കുറച്ചുകാലമായി അക്ഷയ്ക്കെതിരെ ഭീഷണി മുഴക്കുകയാണ്.
മുസ്ലീമായപ്പോൾ ഖാദ്രി ഒരു മുസ്ലീം പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ചു. ഇപ്പോൾ വ്യാജ ബലാത്സംഗക്കേസ് ചുമത്തി പെൺകുട്ടി അക്ഷയ്ക്കെതിരെ ഭീഷണി മുഴക്കുന്നു. തന്റെ പരാതി തിരിച്ചെടുക്കാനാണ് അവർ ഇത് ചെയ്യുന്നത്. ഹിന്ദുത്വം ഒരു വ്യാജമതമാണ്, അവർ 36 കോടി ദൈവങ്ങളെയും ദേവതകളെയും കുറിച്ച് സംസാരിക്കുന്നു, അത് ഒരു മിഥ്യയെ അടിസ്ഥാനമാക്കിയുള്ളതാണ്’ എന്ന് അക്ഷയ് പറഞ്ഞു. ആലിം ഭീഷണിപ്പെടുത്തിയതിനാൽ മുസ്ലീം മതം സ്വീകരിച്ചതെന്ന് അക്ഷയ് പറഞ്ഞു.
ഇസ്ലാം വിശ്വസിക്കുന്നവർ സ്വർഗ്ഗത്തിലേയ്ക്ക് പോകുമെന്നും മറ്റുള്ളവർ നരകത്തിൽ പോകുമെന്നും അയാൾ ഭയപ്പെടുത്തുകയായിരുന്നു. ഖാദ്രിയെ കണ്ടുമുട്ടിയപ്പോൾ അക്ഷയ് തന്റെ കരിയറിനെ കുറിച്ചും ജോലിയെ കുറിച്ചും സമ്മർദത്തിലായതിനാൽ, സാഹചര്യം മുതലെടുത്ത് മതപരിവർത്തനത്തിന് നിർബന്ധിച്ചു. തന്റെ എല്ലാ പ്രശ്നങ്ങൾക്കും ഇസ്ലാമിൽ പരിഹാരമുണ്ടെന്ന് ഖാദ്രി പറഞ്ഞു. ഇയാൾക്ക് ചില മതഗ്രന്ഥങ്ങൾ പിഡിഎഫ്് ഫോർമാറ്റിൽ അയച്ചു. ഖുർആനും മറ്റ് ഇസ്ലാമിക ഗ്രന്ഥങ്ങളും വായിക്കാൻ പ്ലേ സ്റ്റോറിൽ ലഭ്യമായ ഏതാനും ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് മാത്രമല്ല, സാക്കിർ നായിക്, താരിഖ് മസൂദ്, താരിഖ് ജമീൽ എന്നിവരുൾപ്പെടെയുള്ള പുരോഹിതന്മാരുടെ വീഡിയോകളും അക്ഷയ് കണ്ടു, അത് തന്നെ വളരെയധികം സ്വാധീനിച്ചു.
Khandwa, MP: Akshay Gaur became Mohammad Faheem Khan after he left his house & met an Alim of Noorani Masjid. Akshay says for Dawah, he was threatened with "Dozakh ki Aag" & was lured for "Jannat". The Alim told him, Islam is above all religions. Akshaya returned to Hinduism+ pic.twitter.com/u3B7lijKmd
— Subhi Vishwakarma (@subhi_karma) November 18, 2022
ആർഎസ്എസ് സമീപിച്ചതിനെത്തുടർന്ന് അക്ഷയ് ഹിന്ദുമതത്തിലേക്ക് മടങ്ങി. ഇൻഡോറിൽ താമസിക്കുന്ന ഒരു ബന്ധുവിന്റെ അടുത്തേക്ക് പോയി. 2023 ജനുവരിയിൽ അക്ഷയ് വീണ്ടും ജോലിയ്ക്ക് പോയ് തുടങ്ങി. മുൻമ്പ് അദ്ദേഹം കുടുംബത്തോടൊപ്പം ഖാണ്ഡവയിൽ മാത്രമാണ് താമസിച്ചിരുന്നത്. ഇപ്പോൾ ഈ ഭീഷണികളെ തുടർന്ന് ഇയാൾ ഭയത്തിലാണ്.
Comments