ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് പൂരത്തിന് ഇന്ന് കൊടിയേറും. വെള്ളിയാഴ്ച രാത്രി 7.30-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. ഐപിഎൽ പതിനാറാം സീസണിന്റെ തിരശ്ശീല ഉയരാൻ ഇനി മണിക്കൂറുകൾ മാത്രമാണുള്ളത്.
ഈപ്രാവശ്യം ഐപിഎൽ മത്സരങ്ങൾ ഹോം-എവേ രീതിയിലേക്ക് തിരിച്ചെത്തുകയാണ്. മെയ് 21-വരെയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ നടക്കുക. മേയ് 28-നാണ് ഫൈനൽ. പ്ലേ ഓഫ് മത്സരങ്ങളുടെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 10 ടീമുകൾ അണിനിരക്കുന്ന ലീഗ് റൗണ്ടിലെ മത്സരങ്ങൾ 12 വേദികളിലായി 52 ദിവസമായിരിക്കും ഉണ്ടായിരിക്കുക. 10 ടീമുകളെ 2 ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഒരു ടീം സ്വന്തം ഗ്രൂപ്പിലെ മറ്റ് 4 ടീമുകൾക്കെതിരെയും എതിർ ഗ്രൂപ്പിലെ ഒരു ടീമിനെതിരെയും 2 തവണ വീതം മത്സരിക്കണം.
𝐓𝐡𝐞 #𝐓𝐀𝐓𝐀𝐈𝐏𝐋 𝟐𝟎𝟐𝟑 𝐒𝐭𝐚𝐫𝐭𝐬 𝐓𝐨𝐝𝐚𝐲!
Home & away challenge, interesting new additions and the return of packed crowds 🙌🏻
Hear from the captains ahead of an incredible season 👏🏻👏🏻 – By @Moulinparikh
WATCH the Full Video 🎥🔽 https://t.co/BaDKExCWP1 pic.twitter.com/jUeTXNnrzU
— IndianPremierLeague (@IPL) March 31, 2023
ചില പരിഷ്‌കാരങ്ങളുമായാണ് ഇത്തവണ ഐപിഎൽ അരങ്ങേറുന്നത്. അതിലൊരു മാറ്റമാണ് ഇംപാക്ട് പ്ലെയർ നിയമം. മത്സരത്തിനിടെ ഒരു താരത്തെ മാറ്റാൻ അനുമതി നൽകുന്നതാണ് ഇംപാക്ട് പ്ലെയർ നിയമം. ടോസിന് ശേഷം പ്ലേയിങ് ഇലവനെ നിശ്ചയിക്കും. മത്സരത്തിന്റെ സാഹചര്യത്തിന് അനുസരിച്ച് ബാറ്ററെയോ ബൗളറേയോ മാറ്റി ഇംപാക്ട് പ്ലെയറെ കളിപ്പിക്കുക തുടങ്ങി പുതിയ നിയമങ്ങളും ഉണ്ടാകും.
കൊറോണയ്‌ക്ക് ശേഷമുള്ള ആഢംബരപൂർവ്വമായ ഐപിഎൽ ഉദ്ഘാടന ചടങ്ങുകൾക്ക് മാറ്റ് കൂട്ടാൻ ചലച്ചിത്ര താരങ്ങളുടെ നിര തന്നെയുണ്ട്. നടിമാരായ രശ്മിക മന്ദാന, തമന്ന ഭാട്ടിയ, ഗായകൻ അർജിത് സിംഗ് തുടങ്ങിയവർ ഐപിഎൽ 2023-ന്റെ ഉദ്ഘാടന ചടങ്ങുകളിൽ തകർപ്പൻ പ്രകടനം കാഴ്ചവെയ്‌ക്കും. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ആണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിക്ക് ഉദ്ഘാടന പരിപാടികൾ ആരംഭിക്കും.
ബുക്ക്‌മൈഷോയും പേടിഎം ഇൻസൈഡർ ആപ്ലിക്കേഷൻ വഴിയും ഐപിഎൽ ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റ് എടുക്കാവുന്നതാണ്. സ്റ്റാർ സ്പോർട്‌സ് നെറ്റ് വർക്കാണ് ഇന്ത്യയിൽ ഐപിഎല്ലിന്റെ ടെലിവിഷൻ സംപ്രേഷണ അവകാശം ഉള്ളത്. വൂട്ട്, ജിയോ സിനിമ എന്നീ ആപ്ലിക്കേഷനുകളിലൂടെയും ഇവയുടെ വെബ്‌സൈറ്റുകൾ വഴിയും ഉദ്ഘാടന ചടങ്ങും ഗുജറാത്ത്-ചെന്നൈ മത്സരവും കാണാൻ സാധിക്കും.
Comments