മലയാളത്തിന്റെ പ്രിയഗായിക സുജാത മോഹന് ഇന്ന് അറുപതാം പിറന്നാൾ. കഴിഞ്ഞ നാല് പതിറ്റാണ്ടായി തെന്നിന്ത്യൻ സജീവമായുണ്ട് സുജാത. പ്രിയ ഗായികയ്‌ക്ക് ആരാധകരും സിനിമാ ലോകവും ആശംസകൾ നേർന്നു. പ്രായവ്യത്യാസമില്ലാതെ മലയാളികൾ നെഞ്ചിലേറ്റിയ ശബ്ദമാണ് സുജാതയുടേത്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ സംഗീത ലോകത്തും സുജാതക്ക് തന്റേതായ ഒരിടമുണ്ട്
1963 മാർച്ച് 31ന് ഡോ. വിജയേന്ദ്രന്റെയും ലക്ഷ്മിയുടെയും മകളായി എറണാകുളത്താണ് സുജാത ജനിച്ചത്. എട്ട് വയസു മുതൽ സംഗീതം അഭ്യസിച്ചു തുടങ്ങി. 1975 ൽ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിലെ ഗാനം ആലപിച്ചായിരുന്നു സിനിമാ സംഗീത ലോകത്തേയ്‌ക്ക് സുജാതയുടെ കടന്നു വരവ്.
അതേ വർഷം ‘കാമം ക്രോധം മോഹം’ എന്ന ചിത്രത്തിൽ യേശുദാസിനൊപ്പം ‘സ്വപ്നം കാണും പെണ്ണേ’ എന്ന ഗാനം ആലപിച്ചിരുന്നു. ഈ ഗാനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. തുടർന്ന് നിരവധി അവസരങ്ങൾ ബേബി സുജാതയെ തേടി എത്തി. പിന്നെ പാടിയതെല്ലാം സൂപ്പർ ഹിറ്റുകളും. മലയാളത്തിൽ മാത്രമല്ല തമിഴിലും തന്റേതായ സാന്നിധ്യം തെളിയിക്കാൻ സുജാതയ്‌ക്ക് കഴിഞ്ഞു. ഇന്നും ഇന്ത്യൻ സംഗീത രംഗത്ത് പകരക്കാരിയില്ലാതെ തിളങ്ങുകയാണ് സുജാത.
Comments