ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള വനിതാ സ്വയം സംഘങ്ങളിൽ നിന്നുള്ള അംഗങ്ങൾ അമൃത് ഉദ്യാനിലെത്തി. രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ ക്ഷണ പ്രകാരമാണ് വനവാസി സമൂഹങ്ങളിൽ നിന്നടക്കമുള്ള വനിതകൾ ഡൽഹിയിലെ രാഷ്‌ട്രപതി ഭവനിലെ അമൃത് ഗാർഡനിലെത്തിയത്. ശേഷം രാഷ്‌ട്രപതി ഇവരുമായി കൂടിക്കാഴ്ച നടത്തി.
അതിഥികൾക്കായി പ്രത്യേക ക്രമീകരണങ്ങളാണ് രാഷ്‌ട്രപതി ഭവൻ ഏർപ്പെടുത്തിയത്. കഴിഞ്ഞ ബുധനാഴ്ച രാഷ്‌ട്രപതി ദിവ്യാംഗരായ വിദ്യാർത്ഥികൾക്ക് അമൃത് ഉദ്യാനം സന്ദർശിക്കാൻ അവസരമൊരുക്കിയിരുന്നു.
അപൂർവമായി പൂക്കുന്ന തുലിപ്‌സാണ് ഈ വർഷത്തെ ഉദ്യാനത്തിന്റെ പ്രധാന ആകർഷണം. കശ്മീരിലെ തുലിപ്‌സ് ഉദ്യാനങ്ങൾക്ക് സമാനമായാണ് ഇത്തവണ അമൃത് ഗാർഡൻ ഒരുക്കിയിരിക്കുന്നത്.
ജനുവരി 31 മുതൽ മാർച്ച് 26 വരെയുള്ള രണ്ട് മാസം ഉദ്യാനം സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് രാഷ്‌ട്രപതി ഭവൻ അവസരം ഒരുക്കിയിട്ടുണ്ട്. എല്ലാ വർഷവും ഫെബ്രുവരിയിലാണ് ഉദ്യാനം തുറന്നു നൽകുന്നത്. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഉദ്യാനത്തിലെ പൂക്കൾ വിരിയുമെന്നതിനാലാണിത്.
Comments