പോങ്യാങ് : തന്റെ മുത്തച്ഛന്റെ ചിത്രത്തിനു നേരെ വിരൽ ചൂണ്ടിക്കാട്ടിയെന്നാരോപിച്ച് ഗർഭിണിയെ വധശിക്ഷയ്‌ക്കിരയാക്കി ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ . കൊറിയയുടെ സ്ഥാപകനും കിം ജോൻ ഉന്നിന്റെ മുത്തച്ഛനുമായ കിം ഇൽ-സങ്ങിന്റെ ചിത്രം ചൂണ്ടിക്കാണിച്ചതിനാണ് ആറ് മാസം ഗർഭിണിയായ സ്ത്രീയെ പരസ്യമായി വധിച്ചത് . പ്രാദേശിക മാധ്യമങ്ങളിൽ വാർത്ത വന്നതിനു ശേഷം, കൊറിയയുടെ സ്വേച്ഛാധിപത്യത്തെ ലോകമെമ്പാടും അപലപിക്കുകയും നിരവധി മനുഷ്യാവകാശ സംഘടനകൾ ഇത് ഭയാനകമായ മനുഷ്യാവകാശ ലംഘനമാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട് .
രാജ്യത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന സ്വവർഗാനുരാഗികളെയും മതവിശ്വാസികളെയും ഉത്തരകൊറിയക്കാരെയും തൂക്കിലേറ്റാൻ കിം ഉത്തരവിട്ടതായും റിപ്പോർട്ട് ഉണ്ട് . ദക്ഷിണ കൊറിയ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത് . രാജ്യത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന സ്വവർഗാനുരാഗികളെയും മതവിശ്വാസികളെയും ഉത്തരകൊറിയക്കാരെയും വധിക്കാൻ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ഉത്തരവിട്ടതായി റിപ്പോർട്ടിൽ പറയുന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റെ 450 പേജുള്ള റിപ്പോർട്ടിൽ 2017 നും 2022 നും ഇടയിൽ തങ്ങളുടെ രാജ്യം വിട്ട 500 ലധികം ഉത്തരകൊറിയക്കാരുടെ സാക്ഷ്യങ്ങളും ഉൾപ്പെടുന്നു. “ഉത്തര കൊറിയൻ പൗരന്മാരുടെ ജീവിക്കാനുള്ള അവകാശത്തിന് ഗുരുതരമായ ഭീഷണിയുണ്ടെന്ന് തോന്നുന്നു,” മന്ത്രാലയം റിപ്പോർട്ടിൽ പറഞ്ഞു.
കിം ഇൽ-സങ്ങിന്റെ ചിത്രം കണ്ടതിന് വധശിക്ഷ , ഉത്തരകൊറിയയിൽ ചെറിയ കുറ്റകൃത്യങ്ങൾക്ക് പോലും വധശിക്ഷ നൽകാനുള്ള വ്യവസ്ഥയുണ്ട്, ആളുകൾ വളരെ വേഗത്തിൽ ശിക്ഷിക്കപ്പെടുകയും അവരെ വ്യാപകമായി തൂക്കിലേറ്റുകയും ചെയ്യുന്നു” റിപ്പോർട്ട് പറയുന്നു. കൊറിയൻ സ്ഥാപകൻ കിം ഇൽ-സങ് വെന്റിന്റെ ഛായാചിത്രം ചൂണ്ടിക്കാണിച്ച് വീഡിയോയിൽ കുടുങ്ങിയതിനെ തുടർന്നാണ് ഗർഭിണിയായ സ്ത്രീയെ കൊലപ്പെടുത്തിയതെന്നും റിപ്പോർട്ട് വിശദമാക്കുന്നു.
16നും 17നും ഇടയിൽ പ്രായമുള്ള ആറ് കൗമാരക്കാർ ഉത്തരകൊറിയയിൽ വെടിയേറ്റ് മരിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു . ലോകത്ത് സ്വീകാര്യമല്ലാത്ത നിരവധി പരീക്ഷണങ്ങൾ ഉത്തരകൊറിയൻ ജനതയുടെ ശരീരത്തിൽ നടന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
Comments