തിരുവനന്തപുരം: മദ്യത്തിന് സർക്കാർ പ്രഖ്യപിച്ചതിനെക്കാൾ 10 രൂപ കൂടി അധികം നൽകേണ്ടിവരും. 500 രൂപ മുതലുള്ള മദ്യത്തിന് 20 രൂപയും 1000 രൂപ മുതലുള്ള മദ്യത്തിന് 40 രൂപയുമാണ് ഏപ്രിൽ ഒന്ന് മുതൽ സെസ് ഏർപ്പെടുത്തിയത്. ഇവയ്‌ക്ക് യഥാക്രമം 30,50 രൂപ വീതം അധികം നൽകേണ്ടി വരും.
സെസ് തുകയിൽ ബവ്‌റിജസ് കോർപറേഷൻ വിറ്റുവരവ് നികുതി ഈടാക്കുന്നതാണ് കാരണം. 5 ശതമാനം ആണ് ചില്ലറ വിൽപനയിലെ വിറ്റുവരവ് നികുതി. സെസ് വഴി 20 രൂപ വർദ്ധിക്കുമ്പോൾ ഒരു രൂപയും 40 രൂപ വർദ്ധിക്കുമ്പോൾ രണ്ട് രൂപയും മാത്രമേ ഇങ്ങനെ നികുതി നൽകേണ്ടതുള്ളുവെങ്കിലും ചില്ലറക്കണക്ക് ഒഴിവാക്കാനായി പത്തിന്റെ ഗുണിതങ്ങളായാണ് വില നിശ്ചയിക്കുന്നത്.
സർക്കാർ വിജ്ഞാപനത്തിൽ സെസിന് മേലുള്ള വിറ്റുവരവ് നികുതി സർക്കാർ ഒഴിവാക്കായിട്ടില്ല. പുതിയ വർഷത്തെ മദ്യനയ ഉത്തരവ് ഇതുവരെയും ഇറങ്ങാത്തതിനാൽ സംസ്ഥാനത്തെ ഡിസ്റ്റിലറികൾ പലതും പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്.
Comments