മുംബൈ: ലോക്‌സഭ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതോടെ കോൺഗ്രസ് നേതാവ് രാഹുൻ താൻ സവർക്കറല്ല ഗാന്ധിയാണെന്നുള്ള പ്രസ്താവന നടത്തിയിരുന്നു. ഇത് മഹാരാഷ്‌ട്രയിൽ വലിയ രാഷ്‌ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഇതേ തുടർന്ന് മഹാരാഷ്‌ട്രയിലെ ശിവസേന, ബിജെപി അംഗങ്ങൾ മീ സവർക്കർ എന്ന ക്യാമ്പയിൻ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സവർക്കാർ ഗൗരവ് യാത്രകൾ സംഘടിപ്പിച്ചത്. ഇതോടെ കോൺഗ്രസ് വിഷയത്തിൽ നിന്നും പിന്മാറിയ സ്ഥിതിയാണ്.
വിപ്ലവങ്ങളുടെ രാജകുമാരനായ വീർ സവർക്കറുടെ ചരിത്രം ഉയർത്തിക്കാട്ടിയാണ് വീർ സവർക്കർ ഗൗരവ് യാത്രകൾ സംഘടിപ്പിച്ചിരിക്കുന്നത്. താനെയിൽ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ഗൗരവ്‌യാത്ര ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സ്വതന്ത്രസമരത്തിൽ ജ്വലിക്കുന്ന അധ്യായമാണ് സവർക്കറെന്നും രാജ്യത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ ഉയർത്തിക്കാട്ടിക്കൊണ്ടാണ് മഹാരാഷ്‌ട്രയിൽ ഉടനീളം വീർ സവർക്കർ ഗൗരവ് യാത്ര സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഗൗരവ് യാത്രകൾ സംഘടിപ്പിച്ചു. ജില്ലാ കേന്ദ്രങ്ങളിൽ നടന്ന ഗൗരവ് യാത്രകളിൽ നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു. വീർ സവർക്കർ ഗൗരവ് യാത്രകൾ തുടരുമെന്നും ഈ മാസം എട്ടിന് ദിൻടോഷി, ബാന്ദ്ര മേഖലകളിൽ മെഗാ യാത്രകൾ ഉണ്ടാകുമെന്നും ബിജെപിയും ശിവസേനയും വ്യക്തമാക്കി. രാഹുലിന്റെ പ്രസ്താവനക്കെതിരെ സവർക്കറുടെ ജന്മദേശമായ മഹാരാഷ്‌ട്രയിൽ മാത്രമല്ല രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
Comments