കൊളബോ: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് 39 ചൈനീസ് പൗരന്മാരെ പിടികൂടി ശ്രീലങ്കയിലെ അൽതുഗാമ പോലീസ്. വിവിധ രാജ്യങ്ങളിലെ ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ലക്ഷകണക്കിനു രൂപയാണ് ഇവർ തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. അലൂത്ഗാമയിലെ കഡോദരയിലെ ടൂറിസ്റ്റ് റിസോർട്ടിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. വിവിധ എംബസികളുടെ പരാതിയെ തുടർന്നാണ് പോലീസ് ഇവിടെ പരിശോധന നടത്തിയത്.
പ്രതികളുടെ കൈയിൽ നിന്നും സ്മാർട്ട് ഫോണുകളും പണവും പോലീസ് കണ്ടെത്തി സമാനസ്വഭാവമുളള കേസിൽ 122 ചൈനീസ് പൗരന്മാരെ കാഠ്മണ്ഡുവിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 9 പേരെ കഴിഞ്ഞ ചൊവാഴ്‌ച്ച നേപ്പാൾ പോലീസും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ സഹായികളായിരുന്ന 10 നേപ്പാൾ സ്വദേശികളും പോലീസ് പിടിയിലായി.
ഓൺലൈൻ ക്ലാസിലൂടെയാണ് സംഘം തട്ടിപ്പ് നടത്തിയത്. ടെലിഗ്രാമിലൂടെ ‘ഓപ്പറേഷൻ ടീച്ചർ’ എന്നപേരിൽ ഓൺലൈൻ ക്ലാസുകൾ നടത്തുകയും വാട്‌സ്ആപ്പ് മുഖേന ആളുകളോട് ടെലിഗ്രാം ഗ്രൂപ്പിൽ ചേരാൻ ആവശ്യപ്പടുകയുമായിരുന്നു. ആകർഷകമായ ഓഫറുകളും ആളുകൾക്ക് നൽകിയിരുന്നു. ഇതിൽ ഇരയായ ഒരാൾക്ക് 4.7 മില്ല്യൺ തുക നഷ്ടമുണ്ടായതായും 30 ശതമാനത്തോളം ലാഭം ലഭിക്കുന്ന ഓൺലൈൻ ബിസിനസിൽ നിക്ഷേപം നടത്താൻ ആവശ്യപ്പെട്ടതായും അന്വേഷണ ഉദ്ദ്യോഗസ്ഥർ പറഞ്ഞു.
Comments