651 അവശ്യ മരുന്നുകളുടെ വില ശരാശരി 6.73 ശതമാനം വരെ കറഞ്ഞു. ഷെഡ്യൂൾ ചെയ്ത മിക്ക മരുന്നുകളുടെയും പരിധി സർക്കാർ നിശ്ചയിച്ചതോടെ നാഷണൽ ഫാർമസിക്യൂട്ടിക്കൽപ്രൈസിംഗ് അതോറിറ്റി ഇക്കാര്യം ഔദ്യോഗികമായി അറയിക്കുകയായിരുന്നു. നാഷണൽ ലിസ്റ്റ് ഓഫ് എസൻഷ്യൽ മെഡിസിൻസ് (എൻഎൽഇഎം) പുറത്തു വിട്ട പട്ടികയിൽ സൂചിപ്പിച്ചിട്ടുള്ള മൊത്തം 870 ഷെഡ്യൂൾഡ് മരുന്നുകളിൽ 651 മരുന്നുകളുടെ വിലയിലെ പരിധിയാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. എൻപിപിഎ പുറത്തുവിട്ട പ്രസ്താവന പ്രകാരം അവശ്യ വസ്തുക്കളുടെ വില ഇതിനകം 16.62 ശതമാനം കുറഞ്ഞതായി വ്യക്തമാക്കിയിട്ടുണ്ട്.
ഡബ്ല്യൂപിഐ അടിസ്ഥാനമാക്കിയുള്ള മരുന്നുകളുടെ വിലയിൽ 12.12 ശതമാനം വാർഷിക വർദ്ധനവുണ്ടായിട്ടും വിലയിലെ ഈ ഇടിവ് ഉപഭോക്താക്കൾക്ക് ഉപകാരപ്രദമായിരിക്കും. ഒരു ശതമാനത്തിലധികം വിൽപ്പനയുള്ള പ്രത്യേക ചികിത്സ വിഭാഗത്തിലെ എല്ലാ മരുന്നുകളുടെയും ലളിതമായ ശരാശരിയെ അടിസ്ഥാനമാക്കിയാണ് മരുന്നുകളുടെ വിലയിൽ തീരുമാനമെടുത്തിരിക്കുന്നത്.
പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകളുടെ വാർഷിക വില വർദ്ധനവ് കണക്കാക്കുന്നത് ഡബ്ല്യൂപിഐ അടിസ്ഥാനമാക്കിയാണ്. മാർച്ച് 25-ന് പുറത്ത് വിട്ട പ്രസ്താവനയിൽ മൊത്ത വില സൂചികയിലെ വാർഷിക മാറ്റം 2022-ൽ പുറത്തു വന്ന കണക്കിൽ 12.12 ശതമാനമാണെന്ന് എൻപിപിഎ വ്യക്തമാക്കിയിരുന്നു
Comments