ഹൗറ : രാമനവമി ഘോഷയാത്രയ്‌ക്കിടെ അക്രമം കണ്ട് ഭയന്ന ഹിന്ദുക്കളെ സംരക്ഷിച്ചത് ഹൗറയിലെ ഷിബ്‌പൂർവാസിയായ റാബിയ ഖാത്തൂണും കുടുംബവും . ഘോഷയാത്രയ്‌ക്ക് നേരെയുണ്ടായ അക്രമത്തിൽ നിന്ന് രക്ഷ നേടാനായാണ് കൗമാരക്കാരൻ ഉൾപ്പെടെ അഞ്ചു പേർ റാബിയ താമസിക്കുന്ന അപ്പാർട്ട്മെന്റിലേയ്‌ക്ക് ഓടിക്കയറിയത് .
അവരാരും പരസ്പരം അറിയുന്നവരായിരുന്നില്ല. എന്നാൽ അവർക്കെല്ലാം തങ്ങൾ ഹിന്ദുക്കളാണെന്ന് അറിയാമായിരുന്നു. റാബിയ കണ്ടപ്പോൾ കൗമാരക്കാരൻ കരയുകയും മറ്റുള്ളവർ വിറയ്‌ക്കുകയുമായിരുന്നു. കരഞ്ഞുകൊണ്ട് ആ കൊച്ചുകുട്ടി എന്നോട് സുരക്ഷിതമായ അഭയത്തിനായി അപേക്ഷിച്ചു, – റാബിയ പറഞ്ഞു.
തുടർന്നാണ് ഞാൻ അവരെ എന്റെ വീട്ടിലേക്ക് കൊണ്ടുപോയത് . അവർ എന്റെ വീട്ടിൽ സുരക്ഷിതരായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു . നോമ്പ് തുറക്കാൻ സമയമായപ്പോഴാണ് അവരെയും കൊണ്ട് ഞാൻ വീട്ടിലെത്തിയത് . എന്നാൽ അവർ വീട്ടിലെത്തിയ ഉടനെ ഭിത്തിയിലെ അറബി വാക്യങ്ങൾ കണ്ടതോടെ അവർ വീണ്ടും ഭയന്നു . എന്നാൽ ഞങ്ങൾ അവരെ സമാധാനിപ്പിച്ചു . ഒരു മുസ്ലീം കുടുംബമെന്ന നിലയിൽ നിങ്ങളുടെ കൂടെ നിൽക്കേണ്ടത് ഞങ്ങളുടെ കടമയാണ് എന്നും ഞങ്ങൾ പറഞ്ഞു സമാധാനിപ്പിച്ചു . വെള്ളവും ആഹാരവും നൽകി – അവരുടെ ഭയം മാറ്റാൻ ഏറെ പണിപ്പെട്ടുവെന്നും റാബിയ പറഞ്ഞു .
Comments