ചെന്നൈ: യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ കാമുകി അറസ്റ്റിൽ. 38-കാരി ഭാഗ്യലക്ഷ്മിയാണ് ചെന്നൈ വിമാനത്താവളത്തിലെ തായ് എയർവേയ്‌സിന്റെ ഗ്രൗണ്ട് സ്റ്റാഫ് എം. ജയന്തനെ കൊന്ന കേസിൽ പിടിലായത്. ജയന്തനെ കാണ്മാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറംലോകമറിയുന്നത്.
മാർച്ച് 18 മുതലാണ് ജയന്തനെ കാണാതായത്. ഇയാളുടെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തി. തുടർന്ന് കോൾ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭാഗ്യലക്ഷ്മിയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. ഇരുവരും തമ്മിൽ പണമിടപാടുകൾ ഉണ്ടായിരുന്നു. ഇതിനെ ചൊല്ലിയുള്ള തർക്കം പറഞ്ഞ് തീർക്കാനെന്ന പേരിൽ ജയന്തനെ പുതുക്കോട്ടയിലേക്ക് വിളിച്ച് വരുത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് മാർച്ച് 20-ന് പുലർച്ചെയാണ് സംഘം മൃതദേഹ അവശിഷ്ടങ്ങൾ ചെന്നൈയ്‌ക്ക് സമീപം കോവളത്ത്് കടൽക്കരയിൽ എത്തിച്ചത്. ഒറ്റപ്പെട്ട സ്ഥലത്ത് കുഴിച്ചിട്ട് ഇവർ പുതുക്കോട്ടയിലേക്ക് മടങ്ങി. മാർച്ച് 26-ന് രാവിലെ ഭാഗ്യലക്ഷ്മി ടാകസിയിൽ ബാക്കി ശരീരഭാഗങ്ങളുമായി വീണ്ടും കോവളത്തെത്തി കുഴിച്ചിട്ടു. മൃതദേഹ അവശഷ്ടങ്ങൾ പുറത്തെടുത്ത് വിശദമായി പരിശോധിക്കാനാണ് പോലീസ് തീരുമാനം.
Comments