ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദക്ഷിണേന്ത്യൻ സന്ദർശനത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി. രാവിലെ ആറുമുതൽ 6-10 വരെ ഗ്രേറ്റർ ചെന്നൈ പോലീസ് പരിധിയിൽ ഡ്രോൺ പറത്തുന്നത് നിരോധിച്ചു. ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിർമ്മിക്കുന്ന പുതിയ ടെർമിനലിന്റെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനവും സന്ദർശനത്തിൽ പ്രധാനമന്ത്രി നിർവ്വഹിക്കും.
പുതിയ ടെർമിനൽ പ്രവർത്തനമാരംഭിക്കുന്നതോടെ വിമാനത്താവളത്തിന്റെ സേവന ശേഷി വർദ്ധിക്കും. തമിഴ് സംസ്‌കാരത്തോട് ഇണങ്ങി ചേരുന്ന രീതിയിലാണ് 1260 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണം. ചെന്നൈ കോയമ്പത്തൂർ വന്ദേഭാരത് എക്സ്പ്രസ്സ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. എംജിഎർ ചെന്നൈ വിമാനത്താവളത്തിലാണ് ചടങ്ങ് നടക്കുന്നത്. കൂടാതെ തിരുതുറൈപൂണ്ടി – അഗസ്ത്യംപള്ളി റൂട്ടിൽ സർവ്വീസ് നടത്തുന്ന ഡെമുവും പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും. ഇതിലൂടെ നാഗപട്ടണം കോയമ്പത്തൂർ തിരുവാരൂർ എന്നിവിടങ്ങളിലേക്കുള്ള യാത്ര എളുപ്പമാകും.
അന്നേ ദിവസം തന്നെ ശ്രീരാമകൃഷ്ണ മഠത്തിന്റെ 125-ാംവാർഷിക ദിനത്തിലും പങ്കെടുക്കും. സ്വാമി രാമകൃഷ്ണാന്ദയാണ് 1897-ൽ മഠം സ്ഥാപിച്ചത്. ചെന്നൈ അൽസ്‌ട്രോം ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന പൊതു പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. 3700 കോടിയുടെ റോഡ് പദ്ധതിയ്‌ക്ക് പ്രധാനമന്ത്രി തറക്കല്ലിടും. മധുരയിൽ പുനരുദ്ധീകരിച്ച 7.3 കിലോമീറ്റർ പാതയുടെ ഉദ്ഘാടനവും ദേശീയ പാത 785-ന്റെ 24.4 കിലോമീറ്റർ നാലുവരിപ്പാതയും പദ്ധതികളിൽ ഉൾപ്പെടുന്നു. ദേശീയപാത 744-ന്റെ നിർമ്മാണ പദ്ധതിയ്‌ക്കും തറക്കല്ലിടും. 2400 കോടി മുതൽ മുടക്കിൽ നിർമ്മിക്കുന്ന ദേശീയപാതയിലൂടെ തമിഴ്നാടും കേരളവും തമ്മിലുള്ള ഗതാഗതസൗകര്യങ്ങൾ വർദ്ധിക്കും. ഇത് മധുര മീനാക്ഷി ക്ഷേത്രം, ശ്രീവില്ലിപുത്തൂരിലെ ആണ്ടാൾ ക്ഷേത്രം, കേരളത്തിലെ ശബരിമലക്ഷേത്രം എന്നിവിടങ്ങളിലേക്ക് ദർശനത്തിനെത്തുന്ന തീർഥാടകർക്ക് സൗകര്യപ്രദമായ യാത്ര ഉറപ്പാക്കും.
Comments