തിരുവനന്തപുരം: എഐസിസി അംഗം ബിന്ദു കൃഷ്ണയുടെ ഭർത്താവ് എസ്. കൃഷ്ണകുമാറിനെതിരെ പോലീസിൽ പരാതി നൽകി മഹിളാ കോൺഗ്രസ് നേതാവ്. തന്നെ ഭീഷണിപ്പെടുത്തിയതായി ആരോപിച്ചാണ് മഹിളാ കോൺഗ്രസ് നേതാവ് സുനിത വിജയൻ ഡിസിസി ജനറൽ സെക്രട്ടറി കൂടിയായ കൃഷ്ണകുമാറിനെതിരെ പരാതി നൽകിയിരിക്കുന്നത്.
മഹിളാ കോൺഗ്രസ് ഭാരവാഹിത്വത്തെ ചൊല്ലി പാർട്ടിയിൽ ഉയർന്നുവന്ന തർക്കങ്ങളുടെ ഭാഗമായാണ് ആരോപണമെന്നാണ് ലഭിക്കുന്ന വിവരം. ഭാരവാഹി പട്ടികയിൽ അതൃപ്തി അറിയിച്ച് ഐ വിഭാഗം നേതാവായ സുനിത വിജയൻ സംസ്ഥാന ഭാരവാഹിത്വം രാജിവെച്ചിരുന്നു. പിന്നാലെയാണ് കൃഷ്ണകുമാർ തന്നെ ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് പോലീസിൽ പരാതി നൽകിയത്.
മഹിളാ കോൺഗ്രസ് ഭാരവാഹിതത്തെ തുടർന്ന് വൻ പൊട്ടിത്തെറിയാണ് കോൺഗ്രസിൽ ഉണ്ടായിരിക്കുന്നത്. അന്തിമപട്ടിക വന്നപ്പോൾ കെസി വേണുഗോപാൽ വിഭാഗത്തിനെ മാത്രം പരിഗണിച്ചു എന്നാണ് എ – ഐ വിഭാഗങ്ങളുടെ ആരോപണം. സുധാകരൻ പക്ഷത്തിനും പുനസംഘടനയിൽ കാര്യമായ പ്രാധാന്യം ലഭിച്ചില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.
പട്ടികയ്‌ക്കെതിരെ മുതിർന്ന നേതാവ് രേമശ് ചെന്നിത്തല ദേശീയ നേതൃത്വത്തിന് കത്ത് നൽകിയിരിക്കുകയാണ്. ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന പട്ടിക മരവിപ്പിക്കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം.
Comments