ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ നിർമിച്ച സംയോജിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. 2,437 കോടി രൂപ ചിലവിലാണ് ടെർമിനൽ നിർമാണ പ്രവർത്തനങ്ങൾ നടന്നത്. 2 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുതിയ ടെർമിനൽ കെട്ടിടം നിർമിച്ചിരിക്കുന്നത്. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ എം സിന്ധ്യ, തമിഴ്നാട് ഗവർണർ ആർ എൻ രവി, മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ചെന്നൈ വിമാനത്താവളത്തിന്റെ പുതിയ അത്യാധുനിക ടെർമിനൽ കെട്ടിടത്തിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവെച്ചു. സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് ഈ പദ്ധതി പ്രധാന മുതൽ കൂട്ടായിരിക്കുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഇത് കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
The new terminal in Chennai airport will greatly help the people of this great city and across Tamil Nadu. The terminal building also has a flavour of the rich culture of Tamil Nadu. pic.twitter.com/rDEy0Apr0b
— Narendra Modi (@narendramodi) April 8, 2023
പുതിയ ടെർമിനൽ കെട്ടിടം യാത്രക്കാരുടെ എണ്ണം പ്രതിവർഷം 35 ദശലക്ഷമായി ഉയർത്തും. ടെർമിനലിൽ പുറപ്പെടുന്ന സ്ഥലങ്ങളിൽ 100 ചെക്ക്-ഇൻ കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. 1,250 കോടി രൂപ ചെലവിലാണ് ടെർമിനലിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയത്. അത്യാധുനിക ടെർമിനൽ തമിഴ്നാട്ടിലെ വർദ്ധിച്ചുവരുന്ന വ്യോമഗതാഗതത്തിന് സഹായിക്കുമെന്ന് വിമാനത്താവള അധികൃതർ അറയിച്ചു.
Comments