കോഴിക്കോട്: എലത്തൂർ തീവെയ്പ്പ് കേസിലെ പ്രതി ഷാറുഖ് സെയ്ഫിക്ക് കേരളത്തിൽ നിന്നും സഹായം ലഭിച്ചെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. ഷാറുഖിന് പട്ടാമ്പി ഓങ്ങല്ലൂരിൽ നിന്നും സഹായം ലഭിച്ചതായാണ് ലഭിക്കുന്ന വിവരം. ഓങ്ങല്ലൂരിലെ കാരക്കോട് കോളനിയിൽ ഇയാൾ എത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. കാരക്കോട് കോളനിയിലെ നാല് വീടുകളിൽ കഴിഞ്ഞ ദിവസം എസ്‌ഐടി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.
ഷൊർണൂരിൽ പ്രതിയെ സഹായിക്കാൻ ആളുണ്ടായിരുന്നതായാണ് എസ്‌ഐടിയുടെ നിഗമനം. പ്രതിയുടെ ബാഗിൽ നിന്നും ലഭിച്ചിരുന്ന ഭക്ഷണം എത്തിച്ചത് ആരാണെന്നും അന്വേഷണ സംഘം തിരയുകയാണ്. ട്രെയിനിൽ കൂട്ടാളികൽ ഉണ്ടായിരുന്നതായും സംശയിക്കുന്നു. കഴിഞ്ഞ ദിവസം പരിശോധന നടന്ന കാരക്കോട് കോളനി പോപ്പുലർ ഫ്രണ്ടിന് സ്വാധീനമുണ്ടായിരുന്ന കേന്ദ്രമാണ്.
ഷാരൂഖ് സെയ്ഫി പദ്ധതിയിട്ടത് രണ്ട് കോച്ചുകൾക്ക് തീയിടാനായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഡി1 കോച്ചിൽ തീയിട്ട ശേഷം ഡി 2 കോച്ചിനും തീയിടാൻ പ്രതിയ്‌ക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാൽ ഡി1 കോച്ച് കത്തിച്ചതിനെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി ഓടുന്നതിനിടയിലാണ് ഇയാളുടെ ബാഗ് പുറത്ത് വീണതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
Comments