ന്യൂഡൽഹി : രാജ്യത്ത് നടപ്പിലാക്കിയ സ്റ്റാർട്ട് അപ്പ് ഇന്ത്യ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയമാണെന്ന് കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. സ്റ്റാർട്ട് അപ്പ് ഇന്ത്യ പദ്ധതി നടപ്പിലാക്കിയതോടെ ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ട ശക്തമായ ആവാസവ്യസ്ഥ സൃഷ്ടിക്കപ്പെട്ടു.നിലവിലെ സ്റ്റാർട്ട് അപ്പുകളുടെ നവീകരണവും സാധ്യമായി , നിലവിലുള്ള സംരംഭകരെ മാത്രമല്ല വരാനിരിക്കുന്ന യുവ സംരംഭകരെ കൂടി സ്റ്റാർട്ട് അപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് സർബാനന്ദ കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ വളർച്ച വർദ്ധിപ്പിക്കുന്നത് ചെറുകിട സംരംഭകരും സ്റ്റാർട്ടപ്പുകളുമാണെന്ന് സേനോവാൾ പറഞ്ഞു . സാഗർമാല ഇന്നോവേഷൻ ആൻഡ് സ്റ്റാർട്ട് അപ്പ് നയത്തിന്റെ കരട് തുറമുഖ ഷിപ്പിംഗ് മന്ത്രാലയം പുറത്തിറക്കിയിരുന്നു. ഈ നയത്തിലൂടെ രാജ്യത്തെ സമുദ്രമേഖലയുടെ വളർച്ചയെയും സ്റ്റാർട്ടപ്പുകളുടെയും മറ്റ് സ്ഥാപനങ്ങളെ പരിപോഷിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. പൊതുമേഖല സ്ഥാപങ്ങൾ,സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനായി വിവിധ പദ്ധതികളും പരിപാടികളും രാജ്യത്ത് നടപ്പിലാക്കുന്നുണ്ട്. ഇതിൽ സമുദ്ര സൈബർ സുരക്ഷ, മാരിടൈം സൈബർ സെക്യൂരിറ്റി എന്നിവയും ഉൾപ്പെടുന്നതായി തുറമുഖ ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി 2016-ലാണ് സ്റ്റാർട്ട് അപ്പ് ഇന്ത്യ പദ്ധതി ഉദ്ഘാടനം ചെയ്തത്. സ്റ്റാർട്ട് അപ്പ് ഇന്ത്യ പദ്ധതി ചെറുകിട നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിന്് കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്ന് മുദ്ര ബാങ്കുകൾ കേന്ദ്രസർക്കാർ ആരംഭിച്ചിരുന്നു. ഇതിലൂടെ ചെറുകിട ബിസിനസ് സംരംഭങ്ങളെ സംരക്ഷിക്കുന്നതിലൂടെ ആഭ്യന്തര ഉത്പാദന മേഖലയെ ശക്തിപ്പെടുത്തുകയും ചെയ്യും. സാഗർമാലയുടെ വിജയകരമായ എട്ട് വർഷത്തെ കാലയളവിൽ, തുറമുഖ വികസനത്തിന് വേണ്ട പ്രവർത്തനങ്ങൾ ആരംഭിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
Comments