ബെംഗളൂരു: 2023-ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണ്ണാടകയിൽ ആംആദ്മി പാർട്ടിയുടെയും, ജനതാദൾ പാർട്ടിയുടെയും നിരവധി നേതാക്കൾ ബിജെപിയിൽ ചേർന്നു. കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ നടന്ന പരിപാടിയിലാണ് നേതാക്കൾ ബിജെപിയിൽ ചേർന്നത്.
ಬೆಂಗಳೂರಿನ ಬಿಜೆಪಿ ಕಚೇರಿಯಲ್ಲಿ ಇಂದು ನಡೆದ ಕಾರ್ಯಕ್ರಮದಲ್ಲಿ ಜೆಡಿಎಸ್ನ ರಾಜ್ಯ ಪ್ರಧಾನ ಕಾರ್ಯದರ್ಶಿಗಳಾದ ಶ್ರೀ ರಾಜಣ್ಣ, ಎಎಪಿಯ ಚಿಕ್ಕಬಳ್ಳಾಪುರ ಜಿಲ್ಲಾ ಪ್ರಧಾನ ಕಾರ್ಯದರ್ಶಿಗಳಾದ ಶ್ರೀ ನರಸಿಂಹ ರೆಡ್ಡಿ, ಮುಖಂಡರಾದ ಶ್ರೀ ಅಶೋಕ್ ಹಾಗೂ ಹಲವು ಬೆಂಬಲಿಗರು ವಿವಿಧ ಪಕ್ಷಗಳನ್ನು ತೊರೆದು ಬಿಜೆಪಿ ಸೇರ್ಪಡೆಗೊಂಡರು.@BJP4Karnataka
1/3 pic.twitter.com/l0WRXVkPIq
— Dr Sudhakar K (@mla_sudhakar) April 10, 2023
ആംആദ്മി പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി രാജണ്ണ, ചിക്കബല്ലാപൂർ ജില്ലാ ജനറൽ സെക്രട്ടറി നരസിംഹ റെഡ്ഡി എന്നിവരുൾപ്പെടെയുള്ള പ്രമുഖരായ നിരവധി പേരാണ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. ചിക്കബല്ലാപൂർ മണ്ഡലമുൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന് ബിജെപി നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സംസ്ഥാന ആരോഗ്യ മന്ത്രി കെ സുധാകർ, സംസ്ഥാന ജനറൽ സെക്രട്ടറി സിദ്ധരാജു എന്നിവർ ബിജെപിയിലേക്ക് ചേർന്ന നേതാക്കളെയും പ്രവർത്തകരെയും സ്വാഗതം ചെയ്തു. 2018-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 104 സീറ്റ് നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. കോൺഗ്രസ് 80 സീറ്റുകളിലും ജനതാദൾ എസ് 37 സീറ്റുകളിലുമാണ് വിജയിച്ചത്. തിരഞ്ഞെടുപ്പ് പോരാട്ടം പ്രധാനമായും നടക്കുന്നത് ബിജെപി, കോൺഗ്രസ്-ജനതാദൾ സഖ്യവും തമ്മിലാണ്. കർണ്ണാടകയിൽ മെയ് 10-നാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. മെയ് 13-നാണ് വോട്ടെണ്ണൽ.















