എറണാകുളം: വന്ദേഭാരത് ട്രെയിൻ പെട്ടെന്ന് എത്തിയതിന് പിന്നിൽ രാഷ്‌ട്രീയ അജണ്ട ഉണ്ടെന്ന് പ്രതികരിച്ച ഡിവൈഎഫ്‌ഐയ്‌ക്കെതിരെ തുറന്നടിച്ച് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ്. വികസനം മോദിവേഗത്തിൽ വന്നാൽ തടയും എന്നതാണോ ഡിവൈഎഫ്‌ഐ കേരളത്തോട് വിഷു തലേന്ന് പ്രഖ്യാപിക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് ഗണേഷ് പ്രതികരിച്ചത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്..
‘കേരളത്തിന്റെ വികസനം പെട്ടെന്ന് വേണ്ട എന്നാണോ ഡിവൈഎഫ്‌ഐയുടെ തീരുമാനം. വികസനം മോദിവേഗത്തിൽ വന്നാൽ തടയും എന്നതാണോ ഡിവൈഎഫ്‌ഐ കേരളത്തോട് വിഷു തലേന്ന് പ്രഖ്യാപിക്കുന്നത്? വിഷു കൈനീട്ടമായി വന്ദേ ഭാരത് തന്ന മോദിജിയെ അനുമോദിക്കുന്നതിന് പകരം ഡിവൈഎഫ്‌ഐ തടയാനാണ് ശ്രമിക്കുന്നത് എങ്കിൽ മോദി വേഗതയിൽ ഡിവൈഎഫ്‌ഐ വികസന കേരളത്തിൽ മഷി ഇട്ട് നോക്കിയാൽ കാണാൻ കിട്ടുകയില്ലന്ന് വികസന വിരോധികളായ ഡിവൈഎഫ്‌ഐ നേതാക്കൻമാരെ ഓർമ്മപെടുത്തുകയാണ് .
എൻബി:കമ്പ്യൂട്ടറിനെതിരേയും ട്രാക്ടറിനെതിരേയും അവസാനം ദേശീയപാതക്കും ഗെയ്ൽനെതിരേയും സമരം ചെയ്ത ഡിവൈഎഫ്‌ഐ നേതാക്കളുടെ സമര ചരിത്രത്തിലെ പൊൻതൂവലായിരിക്കും വന്ദേ ഭാരതിനെതിരെയുള്ള സമരം’
വന്ദേഭാരത് ട്രെയിൻ പെട്ടെന്ന് എത്തിയതിന് പിന്നിൽ രാഷ്‌ട്രീയ അജണ്ട ഉണ്ടെന്നാണ് ഡിവൈഎഫ്‌ഐ പറഞ്ഞത്.ഇത് കേന്ദ്രത്തിന്റെ കപട രാഷ്‌ട്രീയമാണെന്നും. കേരളത്തിന് സ്വാഭാവികമായി ലഭിക്കേണ്ട ടെയിനിനെ വലിയ സംഭവമാക്കി അവതരിപ്പിക്കുന്നു എന്നും സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.
Comments