തിരുവനന്തപുരം: വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കുന്നതിനായി കാത്തിരിക്കുകയാമെന്ന് ശശി തരൂർ എംപി. വികസനം രാഷ്‌ട്രിയത്തിന് അതീതമാണെന്നും, തരൂർ ട്വിറ്ററിൽ കുറിച്ചു.
സിൽവർലൈനിന് ബദലായി വന്ദേഭാരത് അനുവദിക്കണെമെന്ന് ശശി തരൂർ ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് 25 ന് പ്രധാനമന്ത്രി നിർവഹിക്കും.
വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ യാത്ര തിരുവനന്തപുരം മുതൽ കാസർകോഡ് വരെ നീട്ടിയതായി കഴിഞ്ഞ ദിവസമാണ് കേന്ദ്രം അറിയിച്ചത്. വന്ദേഭാരതിന്റെ കേരളത്തിലെ ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി തന്നെ നിർവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 25ാം തിയതിയാകും വന്ദേ ഭാരത് മോദി കേരളത്തിന് സമർപ്പിക്കുകയെന്നും കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചിരുന്നു.
നിലവിൽ തിരുവനന്തപുരത്ത് നിന്ന് രാവിലെ 5:10ന് യാത്ര ആരംഭിച്ച് 12.30ന് ട്രെയിൻ കണ്ണൂരിലെത്തും. ഉച്ചയ്‌ക്ക് 2.30ന് കണ്ണൂരിൽ നിന്ന് തിരിക്കുന്ന ട്രെയിൻ രാത്രി 9.20ന് തിരുവനന്തപുരത്ത് തിരിച്ചെത്തും.
നിലവിൽ ഇതാണ് റെയിൽവേ പുറത്ത് വിട്ട് വന്ദേഭാരതിന്റെ സമയക്രമം. വന്ദേഭാരത് എക്സ്പ്രസിൽ 12 എക്കോണമി കോച്ചുകൾ ഉണ്ടാകും. 78 സീറ്റാണ് ഒരു കോച്ചിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് പുറമേ 54 സീറ്റുകളുള്ള 2 എക്സിക്യൂട്ടീവ് കോച്ചുകളും ഉണ്ട്. മുന്നിലും പിന്നിലും ആയി 44 സീറ്റു വീതുള്ള രണ്ടു കോച്ചുകൾ വേറെയുമുണ്ടാകും.
Comments