വന്ദേഭാരതിനെ ഒരു സാധാരണ ട്രെയിനായി പരിഗണിക്കണ്ടേ ആവശ്യമേയൊള്ളു എന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. വന്ദേഭാരത് ഒരിക്കലും കെ.റെയിലിന് പകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു. കാലങ്ങൾക്ക് ശേഷം കേളത്തിന് നല്ല വൃത്തിയുള്ള ട്രെയിൻ ലഭിച്ചു എന്നതാണ് ആകെയുള്ള ഗുണം. അതിൽ കവിഞ്ഞ് മറ്റൊന്നുമില്ല. വന്ദേഭാരത് ഒരു സാധാരണ ട്രെയിൻ എന്നതിനപ്പുറം കേരളത്തിന് ഒന്നുമല്ല. സാധാരണക്കാർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ഒരു സാധാരണ ട്രെയിൻ. എന്നാൽ അത് പോലെയല്ല കെ റെയിലേന്നും ജയരാജൻ പറഞ്ഞു.
വേഗതയുടെ കാര്യത്തിൽ കെ റെയിലിന് പകരമാകാൻ ഒരിക്കലും വന്ദേഭാരതിന് സാധിക്കില്ല. അതൊക്കെ എല്ലാവർക്കും അറിയമെന്നും അദ്ദേഹം പറഞ്ഞു. മംഗലപുരം തിരുവനന്തപുരം ട്രാക്കിൽ നിരവധി വളവുകളാണ്. അതുകൊണ്ടാണ് ട്രെയിന്റെ വേഗത കുറയുന്നത്. എന്നാൽ കെ റെയിൽ അങ്ങനെയല്ല. അതിന് പ്രത്യേക പാതയാണ്. അതിലുടെ 20 മിനുട്ട് ഇടവിട്ട് വണ്ടി അതിവേഗത്തിലാണ് വരുന്നത്. സാധാരണക്കാർക്കായി ഇന്നുള്ള പാളങ്ങളിലൂടെ ട്രെയിൻ ഒടും. എല്ലാവർക്കും എല്ലായിടത്തും ഇറങ്ങാനും കയറാനും സാധിക്കും. എന്നാൽ വേഗത്തിലോടുന്ന ട്രെയിൻ എന്ന നിലയിൽ കെ റെയിൽ അത്തരം അൾക്കാർക്ക് സൗകര്യമാകും. തനിക്ക് വന്ദേഭാരതിനൊട് വിരോധമൊന്നുമില്ല. എന്റെ സൗകര്യം പോലെ ഞാൻ പോകും. ഇപ്പോൾ സ്ഥിരം ട്രെയിനിലാണ് പോകുന്നത്. ഫളൈറ്റ് അസൗകര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Comments