ബെർലിൻ: സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ആഘോഷിച്ച് ജർമ്മൻ നഗരമായ മ്യൂണിക്ക്.
അമൃതമഹോത്സവത്തിന്റെ ഭാഗമായി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ധീരസ്മരണകൾ അവതരിപ്പിക്കുന്ന് പ്രദർശനം സംഘടിപ്പിച്ചു. നേതാജിയുടെ മകൾ ഡോ. അനിതാബോസ് ചടങ്ങിൽ മുഖ്യാതിഥിയായി.പ്രവാസി ഭാരതീയരും ജർമ്മനിയിലെ ഇന്ത്യൻ കോൺസലും ചേർന്നാണ് വാരാഘോഷം സംഘടിപ്പിക്കുന്നത്.
‘ഒരു സ്വതന്ത്ര മാതൃരാജ്യത്തിനായുള്ള നേതാജിയുടെ സ്വപ്നമാണ് 75 വർഷം മുമ്പ് സാക്ഷാത്കരിക്കപ്പെട്ടതെന്ന് ഇന്ത്യൻ കോൺസൽ ജനറൽ മോഹിത് യാദവ് പറഞ്ഞു. 2047 ഓടെ ഭാരതത്തെ ഒരു വികസിത രാജ്യമാക്കി മാറ്റാനുള്ള അമൃതകാലത്തേക്കുള്ള യാത്രയിൽ ലോകമെമ്പാടുമുള്ള ഭാരതീയർ അണിചേരണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം അദ്ദേഹം ഓർമ്മിപ്പിച്ചു.
സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തിനുശേഷം, വികസിത രാജ്യമാകുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി പ്രഖ്യാപിച്ച പഞ്ചപ്രാൺ പദ്ധതി ഏറ്റെടുക്കണമെന്ന് അനിത ബോസ് പറഞ്ഞു. വിജയകരവും സമ്പന്നവുമായ ഒരു രാജ്യം എന്ന നേതാജിയുടെ കാഴ്ചപ്പാട് അടുത്ത ഏതാനും ദശകങ്ങളിൽ യാഥാർത്ഥ്യമാകുമെന്ന് അനിതാബോസ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ദക്ഷിണ ജർമ്മനിയിലെ അമൃത് മഹോത്സവ് ആഘോഷങ്ങളിൽ 80,000 പ്രവാസി ഭാരതീയരാണ് അണിനിരന്നത്.
Comments