റാസാൻ ആശംസയെന്ന പേരിൽ ലൗജിഹാദിനെ മഹത്വവത്കരിക്കുന്ന വീഡിയോ ദൃശ്യങ്ങൾക്കെതിരെ വിമർശനം ശക്തം. ഹിന്ദു പെൺകുട്ടിയുടെ പൊട്ട് മായ്ച്ച് തട്ടം ഇട്ടുകൊടുക്കുന്നതാണ് വീഡിയോയിലുള്ളത്. റംസാൻ ആശംസയെന്ന പേരിലാണ് സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സൂഫിയും സുജാതയും എന്ന ടാഗ് ലൈനോടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് സംവിധായക തന്നെയാണ്. ഇസ്ലാം മതവിശ്വാസി ഹിന്ദുപെൺകുട്ടിയെ ഇഷ്ടപ്പെടുന്നതും പ്രണയം സ്വീകരിച്ച പെൺകുട്ടിയെ ഇസ്ലാം മതവിശ്വാസപ്രകാരമുള്ള രീതിയിൽ നടക്കാൻ ആവശ്യപ്പെടുന്നതുമാണ് വീഡിയോയിലുള്ളത്. ദൃശ്യങ്ങളിൽ ഹിന്ദു പെൺകുട്ടിയുടെ പൊട്ട് മായ്ച്ച് തട്ടം ഇട്ടുകൊടുക്കുന്ന രംഗം ഏറെ വിവാദമാകുകയും ചെയ്തു. റംസാൻ ആശംസ എന്നാണ് വീഡിയോയ്‌ക്ക് അടികുറിപ്പ് നൽകിയിരിക്കുന്നത്.
വീഡിയോയുടെ ആദ്യത്തെ രംഗങ്ങളിൽ പെൺകുട്ടി ദാവണിയാണ് ധരിച്ചിരിക്കുന്നത്. എന്നാൽ ഇസ്ലാം മതവിശ്വാസിയെ പ്രണയിക്കുന്നതോടെ അയാൾ വസ്ത്രം മാറാൻ ആവശ്യപ്പെടുന്നതും തുടർന്ന് പെൺകുട്ടി അനാർക്കലി ചുരിദാർ ധരിച്ചെത്തുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ തട്ടം ധരിക്കാതെ എത്തിയ പെൺകുട്ടിയെ പൊട്ട് മായ്ച്ച് തട്ടം ധരിപ്പിക്കുന്നതാണ് പിന്നീടുള്ള ദൃശ്യങ്ങളിൽ. റംസാൻ പ്രാർത്ഥന കഴിഞ്ഞ് എത്തുന്ന വ്യക്തി ഇത്തരത്തിൽ ചെയ്യുന്നതായാണ് വീഡിയോ പറഞ്ഞു വെക്കുന്നത്. സമൂഹത്തിലെ മതസൗഹാർദ്ദം തകർക്കാൻ ശ്രമിക്കും വിധമാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നതെന്ന ആക്ഷേപം ഉയരുകയാണ്. ടെലിവിഷൻ താരം സുമിറാഷിക്കാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Comments