ബെംഗളൂരു: സൗജന്യ സാരി വിൽപ്പനയ്‌ക്കിടെ സ്ത്രീകൾ തമ്മിലുണ്ടായ വാക്കേറ്റം മർദ്ദനത്തിൽ കലാശിച്ചു. ബെംഗളൂരുവിലെ മല്ലേശ്വരത്ത് മൈസൂർ സിൽക്ക്‌സിലാണ് സംഭവം. വാർഷിക സാരി വിൽപ്പനയ്‌ക്കിടെയാണ് വനിതകൾ തമ്മിൽ ഏറ്റുമുട്ടിയത്. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
Mysore silk saree yearly sale @Malleshwaram .. two customers fighting over for a saree.👆🤦♀️RT pic.twitter.com/4io5fiYay0
— RVAIDYA2000 🕉️ (@rvaidya2000) April 23, 2023
സാരിയുടെ പേരിൽ വാക്കേറ്റവും തർക്കവും ആരംഭിച്ചതിന് പിന്നാലെയാണ് ഇരുസ്ത്രീകളും പരസ്പരം ആക്രമിക്കാൻ തുടങ്ങിയത്. തമ്മിൽ തല്ലുന്നതിന് പുറമേ ഇരുവരും മുടി പിടിച്ച് വലിക്കുകയും ചെയ്തിരുന്നു. പിന്നീട് സുരക്ഷാ ജീവനക്കാരനെത്തിയാണ് തർക്കം അവസാനിപ്പിച്ചത്. ബഹളത്തിനിടയിലും തർക്കം കൂസാതെ സാരി നോക്കുകയും ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കുകയും ചെയ്യുന്ന മറ്റ് സ്ത്രീകളെയും വീഡിയോയിൽ കാണാം.
വീഡിയോയ്‌ക്ക് താഴെ രസകരമായ നിരവധി കമന്റുകളും നിറയുന്നുണ്ട്. രാജ്യത്ത് ഭൂമിക്കും പണത്തിനും വേണ്ടി മാത്രമല്ല, സാരിക്ക് വേണ്ടിയും മനുഷ്യർ അടികൂടുകയാണ്, എന്നായിരുന്നു ഒരു കമന്റ്. സാരി എന്നാൽ വെരുമൊരു തുണിക്കഷ്ണമല്ല, അതൊരു വികാരമാണ് എന്ന് മറ്റൊരു ട്വിറ്റർ യൂസർ അഭിപ്രായം രേഖപ്പെടുത്തി. ചിരിപ്പടർത്തുന്ന വേറെയും കമന്റുകൾ ഉയർന്നിട്ടുണ്ട്.
Comments