വാഷിംഗ്ടൺ: അർമേനിയൻ വംശഹത്യയുടെ 108 വാർഷികത്തിൽ ദിനം ആചരിച്ച് യുഎസ്. വൈറ്റ് ഹൗസും പ്രസിഡന്റ് ജോബൈഡനും വംശഹത്യ ദിനാചരണത്തിന്റെ ഭാഗമായി. ലോസ്എഞ്ചലസ് നഗരത്തിൽ മാത്രം രണ്ട് ലക്ഷത്തിലധികം അർമേനിയക്കാരാണ് താമസിക്കുന്നത്. ഇവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടാണ് യുഎസ് വംശഹത്യ ദിനം ആചരിക്കുന്നത്.
1915 ഏപ്രിൽ 24 മുതൽ 1920 വരെയുള്ള കാലത്ത് ഓട്ടൊമൻ സാമ്രാജ്യത്തിന്റെ നേതൃത്വത്തിൽ തുർക്കിയിലെ ലക്ഷക്കണക്കിന് അർമേനിയൻ വംശജരെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചു ഇതിന് വിസമ്മതിച്ചവരെ കൊല്ലാകൊല ചെയ്യുകയും ചെയ്തു. ഇതാണ് ചരിത്രത്തിൽ അർമേനിയൻ വംശഹത്യയായി രേഖപ്പെടുത്തിയിരിക്കുന്നത്. ക്രിസ്തുമതത്തെ ദേശീയ മതമായി അംഗീകരിച്ചവരാണ് അർമേനിയൻ വംശജർ. അതിന്റെ ഭാഗമായി അവർ അപ്പസ്‌തോലിക സഭ സ്ഥാപിക്കുകയും ചെയ്തിരുന്നു.
ഒന്നാം ലോകമഹായുദ്ധ കാലേയളവിൽ നടന്ന വംശഹത്യയിൽ 15 ലക്ഷം കൃസ്ത്യനികളാണ് കൊല്ലപ്പെട്ടത്. കോൺസ്റ്റാന്റനേപ്പിൾ പ്രദേശത്ത് നടന്നത് യുദ്ധമാണെന്നും, വംശഹത്യ അല്ലെന്നുമുള്ള നിലപാടാണ് നാൾ ഇതുവരെ തുർക്കി സ്വീകരിച്ചത്. ഇത് വംശഹത്യായാണെന്ന കാര്യം തുർക്കി ഒരിക്കലും അംഗികരിച്ചിരുന്നില്ല.
ഒന്നാം ലോക മഹായുദ്ധ സമയത്ത് ഓട്ടോമെൻ രാജവംശത്തിന്റെ നേതൃത്വത്തിൽ അർമേനിയൻ വംശഹത്യ നടന്നുവെന്ന് അമേരിക്ക അംഗീകരിച്ചിരുന്നു. തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ ആഞ്ഞടിച്ച് തുർക്കി രംഗത്ത് വന്നിരുന്നു.
Comments