രാജ്യത്തെ ആദ്യ സെമി-ഹൈ സ്പീഡ് ട്രെയിനായ വന്ദേ ഭാരത് എക്‌സ്‌പ്രസ് രാം വൻ ഗമൻ പാതയിലും സർവീസ് നടത്തും. വന്ദേ ഭാരത് എക്‌സ്‌പ്രസ് ഈ വർഷം ചിത്രകൂടിൽ നിന്ന് അയോദ്ധ്യ , പ്രയാഗ്‌രാജ് എന്നീ നഗരങ്ങൾ വഴി ലക്നൗവിലേക്ക് സർവീസ് നടത്തും. അഞ്ച് മണിക്കൂർ കൊണ്ട് ചിത്രകൂടിൽ നിന്നും സംസ്ഥാന തലസ്ഥാനത്ത് ട്രെയിൻ എത്തിചേരുന്ന തരത്തിൽ സർവീസ് നടത്താനാണ് പദ്ധതിയെന്നാണ് റിപ്പോർട്ട്. വന്ദേ ഭാരത് സർവീസ് ആരംഭിക്കുന്നതോടെ അയോദ്ധ്യ രാമക്ഷേത്ര തീർത്ഥാടനം കൂടുതൽ സുഖമമാകും.
വന്ദേ ഭാരത് എക്‌സ്പ്രസ് രാജ്യത്തെ എല്ലാ പ്രധാനപ്പെട്ട റൂട്ടുകളിലും സർവീസ് നടത്തും. ഇതിനോടകം രാജ്യത്ത് 15 വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളാണ് സർവീസ് ആരംഭിച്ചത്. തിരുവനന്തപുരത്തിനും കാസർകോടിനുമിടയിൽ സർവീസ് നടത്തുന്ന പതിനഞ്ചാമത് വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്തിരുന്നു.
2023 ഓടെ 75 വന്ദേ ഭാരത് എക്സ്പ്രസുകളുടെ സർവീസ് ആരംഭിക്കാനാണ് കേന്ദ സർക്കാർ പദ്ധതിയിടുന്നത്. വന്ദേ ഭാരത് എക്സ്പ്രസിന് സർവീസ് നടത്താൻ അനുയോജ്യമായ റൂട്ടുകളുടെ പട്ടിക എല്ലാ സോണൽ റെയിൽവേകളും റെയിൽവേ മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. അതേസമയം വന്ദേ ഭാരത് എക്‌സ്പ്രസ് ലക്നൗ റൂട്ടിൽ സർവീസ് നടത്തണമെന്ന് പ്രയാഗ്‌രാജിലെ ബിജെപി എംപി കേസരി ദേവി പട്ടേലും ആവശ്യപ്പെട്ടിരുന്നു.
Comments