ഇടുക്കി: അരിക്കൊമ്പനെ പിടികൂടാനായി ഓരു നാട് മുഴുവൻ ഉറക്കമില്ലാതെ കാത്തിരിക്കുമ്പോൾ ആന കാട്ടിൽ ഉറങ്ങുന്നതായി സൂചന. അരിക്കൊമ്പന്റെ നീക്കങ്ങൾ പതിവായി നിരീക്ഷിക്കുന്ന സംഘമാണ് ഈ സൂചന നൽകിയത്. ഇന്ന് പുലർച്ചെ മുത്തമ്മ കോളനിക്ക് സമീപമാണ് അരിക്കൊമ്പനെ കണ്ടത്. പിന്നീട് അരിക്കൊമ്പൻ 301 കോളനി ഭാഗത്തും അരിക്കൊമ്പനില്ല. കോളനിക്ക് സമീപം ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്ന ആനക്കൂട്ടത്തിൽ അരിക്കൊമ്പനില്ലെന്ന നിഗമനത്തിലാണ് സംഘം. രാവിലെ പടക്കം പൊട്ടിച്ചതിനാൽ ആന കൂട്ടത്തിൽ നിന്ന് മാറിയിരിക്കുമെന്ന് കരുതുന്നതായും അവർ പറയുന്നു. അരിക്കൊമ്പൻ എവിടെയാണെന്ന് കൃത്യമായി കണ്ടെത്താൻ ഇപ്പോഴും സംഘത്തിന് സാധിച്ചിട്ടില്ല.
അരികൊമ്പനെ പിടികൂടാനുള്ള ദൗത്യം പുലർച്ചെ ആരംഭിച്ചിരുന്നു. ഏഴ് മണിയോടെ അരിക്കൊമ്പനെ മയക്കുവെടി വയ്‌ക്കാനായിരുന്നു നീക്കം. എന്നാൽ ആനയെ ട്രാക്ക് ചെയ്തപ്പോൾ ആദ്യ ഘട്ടത്തിൽ മറ്റൊരു ആനയ്‌ക്ക് ഒപ്പം അരിക്കൊമ്പനെ കണ്ടെത്തിയിരുന്നു. പിന്നീട് ആന പ്ലാന്റേഷനിലേക്ക് കയറി. വീണ്ടും അരിക്കൊമ്പനെ കാണുമ്പോൾ രണ്ട് ആനകൾക്കൊപ്പമായിരുന്നു ഉണ്ടായിരുന്നത്. പടക്കം പൊട്ടിച്ചിട്ടും അരിക്കൊമ്പനെ ഒറ്റപ്പെടുത്താൻ സാധിച്ചിരുന്നില്ല. വാഹനമെത്താൻ ബുദ്ധിമുട്ടുള്ള സ്ഥലത്താണ് ആന നിന്നിരുന്നത്. കുങ്കിയാനകളെ സ്ഥലത്തെത്തിച്ചിട്ടുണ്ട്.
ആനകളെ കൂട്ടം തെറ്റിക്കുന്നതിനായും ശ്രദ്ധ മാറ്റുന്നതിനുമായി പടക്കം പൊട്ടിച്ചെങ്കിലും ഫലമുണ്ടായില്ല. അരിക്കൊമ്പനൊപ്പം മറ്റ് രണ്ട് ആനകൾ ഉള്ളതിനാൽ കുങ്കിയാനകളെ ഉപയോഗിച്ച് കീഴടക്കുക എന്നതും പ്രയാസകരമാണ്. കുങ്കിയാനകൾ നാല് എണ്ണം മാത്രമാണുള്ളത് എന്നും അരിക്കൊമ്പനൊപ്പം മറ്റ് രണ്ട് ആനകൾ കൂടി ഉണ്ട് എന്നതും നേരിടുന്ന പ്രധാന വെല്ലുവിളിയായിരുന്നു.
Comments