പാലാ ബിഷപ്പിന്റെ നര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവന കേരളത്തിൽ ഏറെ ചർച്ചയായ ഒന്നാണ് . അധികമാരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള വിഷയങ്ങളെ കേരളീയ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എടുത്തുയര്‍ത്തിയത് സാക്ഷാല്‍ വി എസ് അച്യുതാനന്ദനായിരുന്നു. ഇന്ന് ഐ എസ് റിക്രൂട്ട്മെന്റിന്റെ കഥ പറയുന്ന കേരള സ്റ്റോറി സിനിമയെ എതിർക്കുമ്പോഴും കമ്യൂണിസ്റ്റുകൾ മുൻ മുഖ്യമന്ത്രി വിഎസ് പറഞ്ഞ വാക്കുകൾ ഒന്നു കൂടി ഓർമ്മിക്കേണ്ടതുണ്ട് .
സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗവും കേരളത്തിന്റെ മുഖ്യമന്ത്രിയുമായിരിക്കവേയാണ് വി എസ് അച്യുതാനന്ദന്‍ വിഷയത്തില്‍ നിലപാട് പറഞ്ഞത്. ”20 കൊല്ലം കഴിയുമ്പോള്‍ കേരളം ഒരു മുസ്ലീം രാജ്യമാകും. മുസ്ലീം ഭൂരിപക്ഷമാകും. ചെറുപ്പക്കാരായ ആളുകളെയെല്ലാം തന്നെ സ്വാധീനിച്ചിട്ട്. പണം കൊടുത്തിട്ട് അവരെ മുസ്ലീമാക്കുക, മുസ്ലീം യുവതികളെ കല്യാണം കഴിക്കുക, മുസ്ലീം ജനിക്കുക…ആ തരത്തിലിങ്ങനെ… മുസ്ലീം സമുദായത്തിന് ഭൂരിപക്ഷമുണ്ടാക്കുക, ഇതാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതി”- ഇതായിരുന്നു വിഎസിന്റെ വാക്കുകള്‍.
മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2010 ഒക്‌ടോബര്‍ 24ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ലൗ ജിഹാദ് ഉണ്ടെന്ന് വിഎസ് പറഞ്ഞത്. അതിനുേശഷം ലൗജിഹാദ് ഉണ്ടെന്നതിന് നിരവധി തെളിവുകളും പുറത്ത് വന്നു. പലവിധത്തില്‍ സ്വാധീനിക്കുന്നുണ്ടെന്നും അത് വഴി മതംമാറ്റം നടത്തുന്നുണ്ടെന്നും വി എസ് കൃത്യമായി പറയുകയും ചെയ്തു. അന്ന് വിഎസ്. അച്യുതാന്ദനെ സിപിഎം തള്ളിപ്പറഞ്ഞിരുന്നില്ല . അച്യുതാനന്ദന്റെ ഈ പ്രസ്താവനയെ അന്ന് സി.പി.എം ഒരു ഘട്ടത്തില്‍ പോലും എതിര്‍ക്കുകയോ തള്ളിക്കളയുകയോ ചെയ്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
Comments