ഗുവാഹത്തി : യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ബി വി ശ്രീനിവാസയെ പിടിക്കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അസം പോലിസ്. യൂത്ത് കോൺഗ്രസ് അസം അദ്ധ്യക്ഷയായിരുന്ന അംഗിത ദത്ത നൽകിയ പരാതിയിൽ ശ്രീനിവാസയ്‌ക്കെതിരെ കേസെടുത്തിരുന്നു. കേസിൽ ശ്രീനിവാസ് ഹാജരാവാത്ത പശ്ചാതലത്തിലാണ് പിടികിട്ടാ പുള്ളിയായിപ്രഖ്യാപിച്ചത്.
മാർച്ച് 25 ന് ഛത്തീസ്ഗഡിൽ നടന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ ബിവി ശ്രീനിവാസ് തന്നെ ശാരീരികമായി ഉപദ്രവിക്കുകയും മോശമായ വാക്കുകൾ ഉപയോഗിക്കുകയും ചെയ്തതായി അംഗിത ദത്തയുടെ ആരോപണം. പാർട്ടിയുടെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയാൽ കോൺഗ്രസിലെ തന്റെ കരിയർ നശിപ്പിക്കുമെന്ന് പറഞ്ഞ് ശ്രീനിവാസ് അംഗിതയുടെ കൈയിൽ പിടിച്ചു ഉന്തുകയും തള്ളുകയും അസഭ്യ വാക്കുകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും അംഗിത പരാതിയിൽ പറഞ്ഞു.
യൂത്ത് കോൺഗ്രസ്സ് ആസാം സംസ്ഥാന പ്രസിഡന്റ് അംഗിത ദത്തയെ ശ്രീനിവാസ് ശാരീരികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. സംഭവം നടന്നയുടൻ അംഗിത സംസ്ഥാന കോൺഗ്രസ്സ് കമ്മിറ്റിയ്‌ക്ക് പരാതി നല്കിയിരുന്നു എന്നാൽ പലതവണ പരാതി നൽകിയിട്ടും കോൺഗ്രസ് നടപടിയെടുത്തില്ലെന്നാണ് അംഗിത പറയുന്നത്. അതിലും ഫലം കാണാതെ വന്നതൊടെ വിഷയം രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും രാഹുലും ശ്രീനിവാസിനെ ന്യായീകരിക്കുന്ന പെരുമാറ്റമായിരുന്നു കൈക്കൊണ്ടത്. ഇതോതുടർന്നാണ് പോലീസിൽ പരാതി നൽകിയത്. പോലീസിൽ പരാതി നല്കിയതിന് പിന്നാലെ അംഗിതയ്‌ക്ക് ആസാം പ്രദേശ് കോൺഗ്രസ് കമ്മിറ്റി കാരണം കാണിക്കൽ നോട്ടീസ് നൽകി.
Comments