ഇസ്ലാമിക ഭീകരവാദത്തിന്റെ ക്രൂരമുഖം തുറന്ന് കാട്ടുന്ന കേരള സ്റ്റോറിയെ കേരളത്തിൽ ഇടതു വലത് മുന്നണികൾ ഒരേപോലെ എതിർക്കുമ്പോൾ സിനിമ മുന്നോട്ട് വെക്കുന്ന പ്രമേയം ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. ലൗ ജിഹാദിന്റെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന സിനിമയാണ് കേരള സ്റ്റോറി. ലൗ ജിഹാദിന്റെ കുരുക്കിൽ പെട്ട ഐഎസ്‌ഐഎസ്‌സിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട പെൺകുട്ടികളുടെ കുടുംബാംഗങ്ങളുടെയും നിർബന്ധിത മതപരിവർത്തനത്തിന് വിധേയമായി പിന്നീട് സ്വധർമ്മത്തിലേക്ക് തിരിച്ചെത്തിയ പെൺകുട്ടികളുടെയും ജീവിതാനുഭവത്തിലൂടെയാണ് കേരള സ്റ്റോറി സിനിമയാകുന്നത്.
വിപുൽ അമൃത്‌ലാൽ ഷാ നിർമ്മിക്കുന്ന ചിത്രം സുദീപ്ത സെൻ ആണ് സംവിധാനം ചെയ്യുന്നത്. കേരളത്തിലെ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി മതം മാറ്റുകയും ഭീകരവാദ ക്യാമ്പുകളിൽ എത്തിക്കുകയുമാണെന്നുള്ള ഭീതിയുണർത്തുന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ നിന്നാണ് ഈ സിനിമയുടെ പിറവി. ഒരു നഴ്‌സ് ആകാൻ സ്വപ്‌നം കണ്ട പഠിക്കാനെത്തുന്ന ശാലിനി ഉണ്ണികൃഷ്ണൻ എന്ന നാട്ടിൻപുറത്തുകാരി, ഐഎസ് ക്യാമ്പിലെത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്.
ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതേടെ കേരള രാഷ്‌ട്രീയത്തിൽ തന്നെ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. ഐഎസിന്റെ റിക്രൂട്ട്‌മെന്റിനോട് ഏതുതരത്തിലാണ് കേരളപോലീസ് സേനയും സംസ്ഥാന സർക്കാരും നിലപാടുകൾ സ്വീകരിച്ചതെന്നും സിനിമ ചർച്ചയാക്കുന്നുണ്ട്. എത്ര മാത്രം മറച്ചുവെക്കാൻ ശ്രമിക്കുന്നുവോ അതിന് ഇരട്ടി ശക്തിയോടെ തന്നെ സത്യം പുറത്തുവരുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് കേരള സ്റ്റോറി. മണിക്കൂറുകൾക്കുള്ളിൽ ചിത്രത്തിന്റെ ട്രെയിലർ കണ്ടത് കോടിക്കണക്കിന് ആളുകളാണ്. ട്രെയിലർ ഇറങ്ങിയതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച ഉച്ചസ്ഥയിലാണ്. അത്തരത്തിൽ വൈറലായി മാറിയിരിക്കുകയാണ് മാത്യൂസ് തേനിയപ്ലാക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ക്രൈസ്തവരെയും ഹൈന്ദവരെയും ബാധിക്കുന്ന വിഷയത്തെപ്പറ്റി സിനിമിറങ്ങുമ്പോൾ ഇടത്-വലത് മുന്നണികൾ അതിനെതിരെ പ്രതിഷേധം അഴിച്ചുവിടാനുള്ള ശ്രമത്തിലാണ്. തങ്ങളുടെ ആശങ്കകൾക്ക് കപട മതേതരവാദികൾ പുല്ല വില പോലും കൽപ്പിക്കുന്നില്ലെന്ന് പോസ്റ്റിൽ പറയുന്നു. വോട്ടിന് വേണ്ടി പോലും ക്രൈസ്തവരെ ആവശ്യമില്ലെന്നാണ് പറയാതെ പറയുന്നതെന്നും പോസ്റ്റിൽ മാത്യൂസ് ആശങ്ക പങ്കുവെയ്‌ക്കുന്നുണ്ട്.
പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ്…
ക്രൈസ്തതവരെയും ഹൈന്ദവരെയും ബാധിക്കുന്ന ഒരു വിഷയത്തെപറ്റി സിനിമയിറങ്ങുമ്പോൾ ഇടതും വലതും അതിനെതിരാണ്.ലൗ ജിഹാദ് ഒരു യാഥാർത്ഥ്യമാണെന്ന് നിരവധി തവണ ഇക്കൂട്ടരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കേരളത്തിലെ ക്രിസ്ത്യാനിയുടെയും ഹിന്ദുവിന്റെയും ആശങ്കയ്‌ക്ക് ഈ കപട മതേതരവാദികൾ പുല്ല് വില പോലും കൽപ്പിക്കുന്നില്ല എന്നതാണ് വസ്തുത. വോട്ട് കിട്ടാൻ പോലും കേരളത്തിലെ ക്രൈസ്തവരെ ഇനി തങ്ങൾക്ക് ആവശ്യമില്ലെന്നാണ് ഇടത് വലത് മുന്നണികൾ നമ്മളോട് പറയാതെ പറയുന്നത്. ഇനി തീരുമാനമെടുക്കേണ്ടത് നമ്മളാണ്. വോട്ടിന് വേണ്ടി പോലും നമ്മളെ ഗൗനിക്കാത്തവരെ പിന്തുണയ്‌ക്കണോ അതോ, വോട്ടിന് വേണ്ടിയാണെങ്കിലും നമ്മുടെ പ്രശ്നങ്ങളിൽ ഒപ്പം നിൽക്കുന്നവരെ പരിഗണിക്കണോ എന്നതാണ് ചോദ്യം! ഇതിന്റെ ഉത്തരമാണ് കേരളത്തിലെ രാഷ്‌ട്രീയ അടിമകളല്ലാത്ത മനുഷ്യർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നത്.
എത്ര ശത്രുപക്ഷത്ത് നിർത്തിയാലും ക്രൈസ്തവനും ഹൈന്ദവനും അതൊന്നും വിഷയമല്ലെന്ന ധാരണയാണ് ഇടത് വലത് മുന്നണികളുടെ ഈ അഹങ്കാരത്തിന് കാരണം. വരും തിരഞ്ഞെടുപ്പുകളിൽ ഈ ഹുങ്ക് തകർന്നു വീഴുക തന്നെ ചെയ്യും. നോർത്ത് ഇന്ത്യയിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ മാത്രം കണ്ണീരൊഴുക്കുകയും കേരളത്തിൽ ക്രൈസ്തവർ നേരിടുന്ന വെല്ലുവിളികളെല്ലാം വെറും കെട്ടുകഥകളാണെന്നും പറയുന്നവരുടെ ഇരട്ടത്താപ്പ് ക്രിസ്ത്യാനിക്ക് നന്നായി മനസിലായി കഴിഞ്ഞു.ഇനിയും ഇത്, മനസിലാകാത്തത് രാഷ്‌ട്രീയ അടിമകൾക്ക് മാത്രമാണ്.















