തിരുവനന്തപുരം: പ്രചോദനാത്മകമായ വാക്കുകളിലൂടെ ഒരു രാജ്യത്തെ പ്രവര്‍ത്തനത്തിലേക്ക് എത്രത്തോളം പ്രേരിപ്പിക്കാൻ ഒരു നേതാവിന് കഴിയും എന്നതിന്റെ തെളിവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാത്തെന്ന് കോരളാ ഗവർണർ ആരിഫ് മുഹമ്മദ്ഖാന്‍. ഒരാളുടെ ഹൃദയത്തിൽ നിന്നുള്ള ചിന്തകളാണത്. പ്രധാനമന്ത്രി പുരോഗതി, വിദ്യാഭ്യാസം, ക്ഷേമം തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ചുള്ള ചിന്തകളെ കുറിച്ച് മുമ്പൊന്നും ഇല്ലാത്ത തരത്തിൽ ജനങ്ങളിൽ പ്രചോദിപ്പിച്ചു. മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡിന്റെ പ്രക്ഷേപണത്തോടനുബന്ധിച്ച് രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഭാരതത്തിലെ 130 കോടിയിലധികം ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും ശുഭാപ്തിവിശ്വാസത്തിനും വേണ്ടിയുള്ള ശബ്ദമാണ് മന്‍ കി ബാത്തിലൂടെ ഉയര്‍ന്നത്. ജനങ്ങൾക്കിടയിൽ പ്രസരിച്ച് കൊണ്ടിരിക്കുന്ന ക്രിയാത്മക വികാരമാണ് മന്‍ കി ബാത്തിനെ വ്യത്യസ്തമാക്കിയത്. നമുക്ക് ചുറ്റും ഉണ്ടായിരുന്നിട്ടും ശ്രദ്ധിക്കാതെ പോയ നിരവധി രാജ്യസ്‌നേഹികളുടെ നേട്ടങ്ങളും സംഭാവനകളും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
മന്‍ കി ബാത്തിന്റെ ഓരോ എപ്പിസോഡും ആളുകളെ ഏതൊക്കെ രീതിയിലാണ് എങ്ങനെ പ്രചോദിപ്പിക്കുന്നുവെന്ന് കാണുവാൻ കഴിഞ്ഞു.
ഹൃദയത്തിൽ നിന്നുള്ള ആത്മാർത്ഥമായ സംഭാഷണങ്ങള്‍ ശ്രോതാക്കളില്‍ സ്ഥിരമായ സ്വാധീനം ചെലുത്തും. അതിന് ചിറകുകളില്ലെങ്കിലും ലോകത്തിന്റെ എല്ലാ കോണുകളിലേക്കും പറക്കാന്‍ സാധിക്കും.’-ഗവർണർ പറഞ്ഞു.
‘രാജ്യത്തലവന്‍ ജനങ്ങളോട് സംവദിക്കുന്ന ഇത്തരമൊരു പരിപാടി ലോക ചരിത്രത്തിലില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. സമൂഹത്തിന്റെ പുരോഗതിയില്‍ ഗവണ്‍മെന്റുകള്‍ മാത്രമല്ല, സമൂഹത്തിലെ ഓരോ വ്യക്തിയും വഹിക്കുന്ന പങ്ക് വെളിവാക്കുന്നതാണ് ഒരോ പതിപ്പിലുമുള്ളത്. നാടിന്റെ പുരോഗതിക്കായി സാധാരണക്കാര്‍ വഹിക്കുന്ന പങ്ക് മന്‍ കി ബാത്ത് എടുത്തു കാട്ടുന്നുണ്ട്. കോടിക്കണക്കിന് ഇന്ത്യക്കാരുടെ മനസ്സിലെ കാര്യങ്ങളും അവരുടെ വികാരങ്ങളുമാണ് പ്രധാനമന്ത്രി വാക്കുകളിലൂടെ ലോകത്തോട് വിളിച്ച പറഞ്ഞത്. കേരളവും പലതവണ മന്‍കി ബാത്തില്‍ ഇടം പിടിച്ചിരുന്നു. വ്യത്യസ്തമായ രീതിയില്‍ ജീവിതം നയിക്കുന്ന നമ്മോടൊപ്പമുള്ള സാധാരണക്കാരുടെ മഹത്വം നാം അറിഞ്ഞതതുപോലും നരേന്ദ്രമോദി മന്‍ കി ബാത്തില്‍ പരാമര്‍ശിച്ചപ്പോഴായിരുന്നു.’- മുരളീധരന്‍ പറഞ്ഞു.
Comments