ഇന്ത്യൻ ചലച്ചിത്ര രംഗത്ത് വിപ്ലവം സൃഷ്ടിച്ച വ്യക്തിയാണ് എസ്എസ് രാജമൗലി. വ്യവസായ പ്രമുഖനാണ് ആനന്ദ് മഹീന്ദ്ര. ഇരുവരുമാണ് സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാവിഷയം. മറ്റൊന്നുമല്ല, സിനിമാ സാമ്രാട്ടിന് സിനിമ ചെയ്യാനുള്ള ആശയം പങ്കുവെച്ചിരിക്കുകയാണ് സാക്ഷാൽ ആനന്ദ് മഹീന്ദ്ര. ‘ദേശി തഗ്’എന്ന ഹാൻഡിൽ വന്ന സിന്ധുനദീതട സംസ്‌കാരം സംബന്ധിച്ച ചിത്രങ്ങൾ പങ്കുവെച്ചാണ് സിന്ധു നദീതട നാഗരികത അടിസ്ഥാനമാക്കി ഒരു ചിത്രം ചെയ്തൂടെ എന്ന് എസ്എസ് രാജമൗലിയോട് മഹീന്ദ്ര ചോദിച്ചത്. സിന്ധുനദീതട സംസ്‌കാരത്തിലെ പുരാതന നഗരങ്ങളെ മനോഹരമായ ഫോട്ടോകളിൽ കാണിക്കുന്ന ട്വിറ്റർ ത്രെഡായിരുന്നു അദ്ദേഹം ശ്രദ്ധയിൽപ്പെടുത്തിയത്.
These are amazing illustrations that bring history alive & spark our imagination. Shoutout to @ssrajamouli to consider a film project based on that era that will create global awareness of that ancient civilisation…😊 https://t.co/ApKxOTA7TI
— anand mahindra (@anandmahindra) April 29, 2023
‘ഇവ ചരിത്രത്തെ ജീവസുറ്റതാക്കുകയും നമ്മുടെ ഭാവനയെ ഉണർത്തുകയും ചെയ്യുന്ന അതിശയകരമായ ചിത്രങ്ങളാണ്. ആ കാലഘട്ടത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ചലച്ചിത്ര പ്രോജക്റ്റ് പരിഗണിക്കാൻ എസ്എസ് രാജമൗലിയോട് അഭ്യർത്ഥിക്കുകയാണ്. അത്തരമൊരു സിനിമ നമ്മുടെ പുരാതന നാഗരികതയെക്കുറിച്ച് ആഗോള അവബോധം സൃഷ്ടിക്കും’ – ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിൽ പറയുന്നു.
വൈകാതെ തന്നെ ട്വീറ്റിന് മറുപടിയുമായി സംവിധായകൻ എസ്എസ് രാജമൗലിയെത്തി. ‘ സിന്ധു നദീതട നാഗരികതയുമായി ബന്ധപ്പെട്ട ഗുജറാത്തിലെ സ്ഥലമായ ധോലവീരയിൽമഗധീരയുടെ ഷൂട്ടിങ്ങിനിടെ, വളരെ പുരാതനമായ ഒരു മരം കണ്ടു, അത് ഫോസിലായി മാറിയിരുന്നു. അത് കണ്ടപ്പോൾ സിന്ധുനദീതട സംസ്‌കാരത്തിന്റെ ഉയർച്ചയും തകർച്ചയും സംബന്ധിച്ച ഒരു സിനിമയുടെ ചിന്ത തോന്നി.
Yes sir… While shooting for Magadheera in Dholavira, I saw a tree so ancient that It turned into a fossil. Thought of a film on the rise and fall of Indus valley civilization, narrated by that tree!!
Visited Pakistan few years later. Tried so hard to visit Mohenjodaro. Sadly,… https://t.co/j0PFLMSjEi
— rajamouli ss (@ssrajamouli) April 30, 2023
ഈ സംഭവത്തിന് ഏതാനും വർഷങ്ങൾക്ക് ശേഷം പാകിസ്താനിൽ പോയപ്പോൾ മോഹൻജോ ദാരോയിലേക്ക് പോകാൻ ശ്രമിച്ചിരുന്നു. പക്ഷേ അനുമതി നിഷേധിക്കപ്പെടുകയായിരുന്നു’ – രാജമൗലി പറഞ്ഞു. ബാഹുബലിയ്‌ക്ക മുൻപ് രാജമൗലി ചെയ്ത ‘മഗധീര’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചുണ്ടായ ഓർമ്മയാണ് രാജമൗലി മറുപടിയായി പറഞ്ഞത്.
Comments