ന്യൂഡൽഹി: ഡൽഹി ജെഎന്‍യുവില്‍ വിവേകാനന്ദ വിചാര്‍ മഞ്ച് സംഘടിപ്പിച്ച ദ കേരള സ്റ്റോറി സിനിമയുടെ പ്രീമിയര്‍ കാണാന്‍ ജന പ്രവാഹം. വിദ്യാർത്ഥികൾ അടക്കമുള്ളവർ നിറഞ്ഞിരുന്ന സദസിലാണ് ചിത്രം പ്രദർശിപ്പിച്ചത്. കേരള സ്റ്റോറിയുടെ പ്രദർശനം തടയുമെന്ന് ജെഎന്‍യുവില്‍ എസ്എഫ്ഐ പറഞ്ഞിരുന്നു. എന്നാൽ അത് വിലപ്പോയില്ല. മെയ് അഞ്ചിന് റിലീസാകുന്ന ചിത്രത്തിന്റെ രാജ്യത്തെ ആദ്യത്തെ പ്രീമിയർ ഷോ ആണ് ജെഎൻയുവിൽ ഇന്ന് നടന്നത്. നിലവിൽ ‘ദ കേരള സ്‌റ്റോറിക്ക്’ സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശാനുമതി ലഭിച്ചിട്ടുണ്ട്. എ സർട്ടിഫിക്കാറ്റോടെയാണ് ചിത്രത്തിന് പ്രദർശനാനുമതി. ചിത്രത്തിന്റെ നിര്‍മ്മാതാവ് വിപുല്‍ അമൃത്‌ലാല്‍ ഷായാണ് ഈ കാര്യം വെളിപ്പെടുത്തിയത്.
ലൗ ജിഹാദിലകപ്പെട്ട് ഐഎസ്ഐഎസ്സിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട പെൺകുട്ടികളുടെ കുടുംബാംഗങ്ങളുടെയും നിർബന്ധിത മതപരിവർത്തനത്തിന് വിധേയമായി പിന്നീട് സ്വധർമ്മത്തിലേക്ക് തിരിച്ചെത്തിയ പെൺകുട്ടികളുടെയും ജീവിതാനുഭവത്തിലൂടെയാണ് കേരള സ്റ്റോറിയുടെ കഥ പുരോഗമിക്കുന്നത്.
ഇസ്ലാമിക ഭീകരവാദത്തിന്റെ ക്രൂരമായ മുഖം തുറന്നു കാട്ടുന്ന കേരള സ്റ്റോറിയെ കേരളത്തിൽ ഇടതു വലത് മുന്നണികൾ ഒരേപോലെ എതിർക്കുമ്പോൾ സിനിമ മുന്നോട്ട് വെക്കുന്ന പ്രമേയം ജനങ്ങൾ ഏറ്റെടുത്തു എന്നാണ് യൂട്യൂബിലെ ട്രെയിലർ വീഡിയോയുടെ കാഴ്ചക്കാരുടെ എണ്ണം സൂചിപ്പിക്കുന്നത്. രണ്ടുദിവസം കൊണ്ട് ഒരുകോടിക്ക് മുകളിലാണ് കാഴ്ചക്കാരുടെ എണ്ണം.
Comments