ബെംഗളൂരു: ആധുനിക കാലത്ത് ആയുധങ്ങൾ ഉപയോഗിച്ചല്ല ഭീകരവാദികൾ ഭീകരപ്രവർത്തനം നടത്തുന്നതെന്ന് കാണിച്ചുതരുന്ന ചിത്രമാണ് കേരള സ്റ്റോറിയെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ഐഎസ് ഭീകരതയുടെ ക്രൂരമുഖം ചിത്രീകരിക്കുന്ന സിനിമ കേരള സ്റ്റോറി കണ്ടതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചിത്രം കൊടുംഭീകരത തുറന്ന് കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബെംഗളൂരുവിലെ ഗരുഡ മാളിലാണ് ദേശീയ അദ്ധ്യക്ഷൻ ചിത്രം കണ്ടത്.
കൊടുംഭീകരതയെ ശുദ്ധമായി ചിത്രീകരിച്ചിരിക്കുന്നു ചിത്രത്തിൽ. വിഷം നിറഞ്ഞ ഭീകരതയും അതിന്റെ പിന്നിലെ ഗൂഢാലോചനകളെയും ചിത്രം വിജയകരമായി തുറന്നുകാട്ടുന്നു. ബുള്ളറ്റുകളും ബോംബുകളും ഓട്ടോമാറ്റിക് ആയുധങ്ങളും ഭീകരവാദത്തിനായി ഉപയോഗിക്കുന്നതായി കേട്ടിട്ടുണ്ട്. എന്നാൽ വെടിയുണ്ടകളില്ലാത്ത അപകടകരമായ ഭീകരതയുണ്ടെന്ന് ചിത്രത്തിലൂടെ വ്യക്തമായി. വഴിതെറ്റിപ്പോയി തിരിച്ചുവരാനാകാത്ത ഒരു ഘട്ടത്തിൽ എത്തുന്ന യുവജനതയുടെ കഥയാണ് സിനിമ പറയുന്നത്. അവർക്കും വളർന്ന് വരുന്ന യുവത്വത്തിനും പാഠമാണ് ചിത്രം. കേരള സ്റ്റോറിയ്‌ക്ക് സമൂഹത്തിലെ ഉന്നതരുടെ കണ്ണ് തുറപ്പിക്കാൻ കഴിയുന്നു. ഇത്തരത്തിലുള്ള ഭീകരത ഒരു സംസ്ഥാനമായോ അല്ലെങ്കിൽ ഒരു മതവുമായോ ബന്ധമില്ല-അദ്ദേഹം പറഞ്ഞു.
#WATCH | "There's a new type of terrorism which is without ammunition, 'Kerala Story' exposes that poisonous terrorism. This kind of terrorism isn't related to any state or religion…": BJP chief JP Nadda speaks about the film 'The Kerala Story' after watching the movie in… pic.twitter.com/lkJcvuJfdD
— ANI (@ANI) May 7, 2023
ഭീകരവാദത്തിന്റെ പുതിയമുഖം തുറന്നുകാട്ടുന്ന സിനിമയാണ് കേരള സ്‌റ്റോറിയെന്നും നിരോധിക്കണമെന്ന് പറയുന്നവർ ഭീകരവാദത്തെ വോട്ടുബാങ്കായി കാണുന്നവരാണെന്നുമാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. കേരളത്തെ പോലെ കഠിനാധ്വാനികളും വിദ്യാസമ്പന്നരുമുള്ള സമൂഹത്തിൽ ഭീകരവാദത്തിന്റെ പരിണിതഫലം സിനിമ ചൂണ്ടിക്കാട്ടുന്നു. പുതിയ കാലത്ത് ആയുധങ്ങൾ ഉപയോഗിച്ച് മാത്രമല്ല, ഭീകരവാദം പുതിയ രീതിയിൽ സമൂഹത്തെ കാർന്ന് തിന്നുന്ന തരത്തിലുള്ള പ്രവർത്തനമാണ് നടക്കുന്നത്. അതാണി സിനിമയിൽ വിവരിക്കുന്നത്.- നരേന്ദ്രമോദി പറഞ്ഞു.
Comments