ഹൂസ്റ്റൺ: അമേരിക്കയിൽ നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരിയും ഉൾപ്പെട്ടതായി റിപ്പോർട്ട്. ടെക്‌സാസിലുണ്ടായ ആക്രമണത്തിൽ ഒമ്പത് പേരായിരുന്നു കൊല്ലപ്പെട്ടത്. ഇതിൽ ആന്ധ്രാ സ്വദേശിനിയായ 17-കാരിയുമുണ്ടെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസിൽ പ്രോജക്ട് മാനേജറായി ജോലി ചെയ്യുകയായിരുന്ന ഐശ്വര്യ തതികോന്ദയാണ് കൊല്ലപ്പെട്ടത്.
സുഹൃത്തിനൊപ്പം സാധനങ്ങൾ വാങ്ങാൻ എത്തിയപ്പോഴായിരുന്നു ഇവർ വെടിവെപ്പിന് ഇരയായത്. ശനിയാഴ്ച വൈകിട്ട് 3.30ന് ദല്ലാസിലുള്ള അല്ലെൻ പ്രീമിയം ഔട്ട്‌ലെറ്റിലായിരുന്നു ആക്രമണം. രംഗറെഡ്ഡി ജില്ലാ കോടതി ജഡ്ജിയുടെ മകളാണ് കൊല്ലപ്പെട്ട ഐശ്വര്യ. ടെക്‌സാസിൽ പഠിക്കുകയും പിന്നീട് അവിടെ തന്നെ ജോലി നേടുകയും ചെയ്തയാളായിരുന്നു യുവതി. ഇവർ ജോലിയിൽ പ്രവേശിച്ചിട്ട് രണ്ട് വർഷമായതിനാൽ നാട്ടിലേക്ക് തിരിച്ചുവരാൻ വീട്ടുകാർ നിർബന്ധിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത ആക്രമണത്തിന് ഇരയായത്.
Comments