കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളെ കാണാൻ നടൻ മമ്മൂട്ടിയെത്തി. കുടുംബാംഗങ്ങളോടൊപ്പം സമയം ചിലവഴിച്ച അദ്ദേഹം വന്ദനയുടെ പിതാവ് മോഹൻദാസിനെ ആശ്വസിപ്പിച്ചു. രാത്രി 8.25ന് വീട്ടിലെത്തിയ മമ്മൂട്ടി പത്ത് മിനിറ്റോളം വന്ദനയുടെ അച്ഛനോട് സംസാരിച്ച ശേഷമാണ് മടങ്ങിയത്.
വന്ദന ദാസിന്റെ സംസ്‌കാരം കോട്ടയം മുട്ടുചിറയിലെ വീട്ടിൽ നടന്നു. നന്ദനയുടെ അമ്മയുടെ സഹോദരന്റെ മകൻ നിവേദ് ആണ് ചിതയ്‌ക്ക് തീ കൊളുത്തിയത്. മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലേക്ക് എത്തിച്ച മൃതദേഹത്തിൽ ആയിരക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്.
കേന്ദ്രമന്ത്രി വി.മുരളീധരൻ, മന്ത്രി വി.എൻ.വാസവൻ, സ്പീക്കർ എ.എൻ.ഷംസീർ, തോമസ് ചാഴിക്കാടൻ എംപി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് തുടങ്ങിയവർ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തിരുന്നു.
Comments