ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്തി യോഗി ആദിത്യനാഥ് ലോക്ഭവനിൽ പ്രദർശിപ്പിച്ച ദി കേരള സ്റ്റോറി സിനിമ കണ്ടു. സംസ്ഥാനത്തെ ലോക്ഭവനിലെ ഓഡിറ്റോറിയത്തിലാണ് സിനിമ പ്രദർശിപ്പിച്ചത്. മന്ത്രിസഭാംഗങ്ങളും സിനിമ കാണാൻ എത്തിയിരുന്നു.
രാജ്യം മുഴുവൻ സിനിമ പ്രദർശിപ്പിക്കണമെന്നും, രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്രമോദിയുള്ളതുകൊണ്ടാണ് ഇത്തരം സിനിമ കാണാൻ സാധിക്കുന്നതെന്നും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. കൂടാതെ, ബിജെപിയുടെ മഹിളാ മോർച്ചയുടെയും അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെയും വനിതാ അംഗങ്ങളും സിനിമ കാണാൻ എത്തിയിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും വേണ്ടി ‘ദി കേരള സ്റ്റോറി’ സിനിമയുടെ പ്രത്യേക പ്രദർശനമാണ് നടത്തിയത്.
പശ്ചിമബംഗാളിൽ ദി കേരള സ്റ്റോറി നിരോധിച്ചതിനെതിരെ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നടപടി ഭരണഘടന വിരുദ്ധമാണെന്നും, സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന വാദം സങ്കൽപികമാണെന്നും ചൂണ്ടികാട്ടി ചിത്രത്തിന്റെ നിർമ്മാതാക്കളാണ് കോടതിയെ സമീപിച്ചത്. സംസ്ഥാനത്ത് സമാധാനാന്തരീക്ഷം തകരുമെന്ന കാരണം പറഞ്ഞാണ് പശ്ചിമബംഗാൾ സർക്കാർ സിനിമ നിരോധിച്ചത്.
Comments