കൊച്ചി: കൊച്ചി തീരത്ത് വൻ ലഹരിവേട്ട. രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ടയാണിത്. നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ നൽകുന്ന വിവരം അനുസരിച്ച് 2800 കിലോഗ്രാം മയക്കുമരുന്നാണ് പിടികൂടിയിരിക്കുന്നത്. 12,000 കോടി രൂപ വിലമതിക്കുന്ന ലഹരിയാണ് പിടിച്ചെടുത്തിരിക്കുന്നത്. പാകിസ്താൻ സ്വദേശിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
എൻസിബിയും ഇന്ത്യൻ നാവിക സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വൻ തോതിൽ ലഹരി പിടിച്ചെടുത്തത്. ലഹരിയുമായി നീങ്ങിക്കൊണ്ടിരുന്ന കപ്പലാണ് സംഘം പിടികൂടിയത്. സമുദ്രഗുപ്ത എന്ന് പേരിട്ട ഓപ്പറേഷന്റെ ഭാഗമായാണ് ലഹരിവേട്ട. കടൽ വഴിയുള്ള മയക്കുമരുന്ന് കടത്തിന് തടയിടുന്ന ഓപ്പറേഷനാണ് സമുദ്രഗുപ്ത. അഫ്ഗാനിസ്ഥാൻ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേയക്ക് കടത്തുന്ന മയക്കുമരുന്നിന് തടയിടുകയാണ് ഓപ്പറേഷൻ ഗുപ്തയുടെ ലക്ഷ്യം.
ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണ് ഒറ്റത്തവണ ഇത്രയുമധികം മയക്കുമരുന്ന് പിടിച്ചെടുക്കുന്നത്. മെതാ ഫെറ്റമിൻ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളാണ് പിടികൂടിയത്. 500 കിലോ ഹെറോയിൻ, 529 കിലോ ഹാഷിഷ് പിടിച്ചെടുത്തു. പാകിസ്താൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്നാണ് മദർ ഷിപ് വഴി ലഹരി കടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധന തുടരുമെന്ന് എൻസിബി വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ പേർ പിടിയിലാവും എന്നാണ് റിപ്പോർട്ടുകൾ.
Comments