ഇസ്ലാമാബാദ്: രാജ്യദ്രോഹം കുറ്റം ചുമത്തി വരുന്ന പത്ത് വർഷത്തേക്ക് തന്നെ ജയിലിൽ അടയ്ക്കാനാണ് പാക് സൈന്യം ലക്ഷ്യമിടുന്നതെന്ന് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.സൈന്യം ആക്രമത്തിന്റെ പേരിൽ ജയിൽ അടയ്ക്കുകയും നിയമത്തിന്റെ റോൾ ഏറ്റെടുക്കുകയും ചെയ്തതായും ഇമ്രാൻ ഖാൻ ആരോപിച്ചു. ഇപ്പോൾ തന്റെ ഭാര്യ ബുഷ്റ ബീഗത്തെ ജയിലടക്കാനാണ് പാക് ഭരണകൂടത്തിന്റെ പദ്ധതിയെന്നും അദ്ദേഹം ആരോപിച്ചു.
പിടിഐ പ്രവർത്തകർക്ക് നേരെയും സാധാരണ ജനങ്ങൾക്ക് നേരെയും ഭീകരത അഴിച്ച് വിട്ട്, മാദ്ധ്യമങ്ങളെ അടിച്ചമർത്തിയാണ് സൈന്യം പ്രതിസന്ധി സൃഷ്ടിക്കുന്നത്. നാളെ ഒരു സന്ദർഭത്തിൽ തന്നെ അറസ്റ്റ് ചെയ്യാൻ വരുമ്പോൾ ജനങ്ങൾ പ്രതികരിക്കാതിരിക്കാനാണ് ഇത്തരത്തിൽ അടച്ചമർത്തപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്റർനെറ്റ് സേവനങ്ങൾ തടഞ്ഞുവെച്ച് ലോകവുമായുള്ള സമ്പർക്കം ഇല്ലാതാക്കുന്നു. പോലീസ് വീടുകൾ അതിക്രമിച്ച് കയറി സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്നുവെന്നും ഇമ്രാൻ ഖാൻ ആരോപിച്ചു. സുപ്രീംകോടതിയുടെ ഉത്തരവനുസരിച്ച് അഴിമതി വിരുദ്ധ സമിതിയുടെ കസ്റ്റഡിയിൽ നിന്ന് മോചിതനായ ശേഷമായിരുന്നു ഇമ്രാന്റഎ പ്രതികരണം.
രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്ക് കടന്നുവരാനും പാക് സൈന്യത്തെ പരിഹസിക്കുകയും ചെയ്തു ഇമ്രാൻ ഖാൻ. സൈന്യം രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് രാജ്യം സമ്പൂർണ അരാജകത്വത്തിലേക്ക് കൂപ്പുകുത്തുന്നതിൽ നിന്ന് രക്ഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പിടിഐ വിരുദ്ധ നയത്തെ കുറിച്ച് സൈന്യം പുനർവിചിന്തനം നടത്തണം. വലിയ ദുരന്തത്തിന്റെ വക്കിലാണ് സൈനിക നയം പാകിസ്താനെ കൊണ്ട് എത്തിച്ചിരിക്കുന്നത്. ഇസ്ലാമാബാദ് ഹൈക്കോടതി എല്ലാ കേസുകളിലും ജാമ്യം നൽകിയതിന് പിന്നാലെ തന്നെ തട്ടിക്കൊണ്ട് പോകുന്ന നയമാണ് സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments