"അവൻ മാത്രമല്ല എല്ലാ സൈനികരും എന്റെ മക്കളാണ്. അവരെ വിട്ടയക്കുമ്പോൾ മാത്രം എന്റെ മകനേയും വിടുക, അവനുമാത്രമായി പ്രത്യേക പരിഗണനയും കൊടുക്കേണ്ട":ഫീൽഡ് മാർഷൽ കെ എം കരിയപ്പ പാക് പ്രസിഡന്റിനോട് വ്യക്തമാക്കിയത്; ഭാരതത്തിന്റെ ആദ്യ കമാൻഡർ ഇൻ ചീഫിന്റെ മുപ്പതാം ചരമവാർഷികം ഇന്ന്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“അവൻ മാത്രമല്ല എല്ലാ സൈനികരും എന്റെ മക്കളാണ്. അവരെ വിട്ടയക്കുമ്പോൾ മാത്രം എന്റെ മകനേയും വിടുക, അവനുമാത്രമായി പ്രത്യേക പരിഗണനയും കൊടുക്കേണ്ട”:ഫീൽഡ് മാർഷൽ കെ എം കരിയപ്പ പാക് പ്രസിഡന്റിനോട് വ്യക്തമാക്കിയത്; ഭാരതത്തിന്റെ ആദ്യ കമാൻഡർ ഇൻ ചീഫിന്റെ മുപ്പതാം ചരമവാർഷികം ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2023, 02:56 pm IST
Facebook
Twitter
WhatsAppTelegram

വർഷം 1965, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം. ഓരോ ഭാരതീയനും യുദ്ധവാർത്തകൾ അറിയാനായി അക്ഷമരായി കാത്തിരിക്കുന്ന കാലം. അന്ന് റേഡിയോയിൽ ഒരു വാർത്ത പ്രക്ഷേപണം ചെയ്തു. പാക്കിസ്ഥാനിലെ ലാഹോറിലെ ശത്രു പാളയം തകർത്ത് തിരിച്ചു വരികയായിരുന്ന ഇന്ത്യൻ പോർവിമാനം പാക്ക് സൈനികർ വെടിവെച്ചിട്ടുവെന്നായിരുന്നു വാർത്തയുടെ ഉള്ളടക്കം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ കമാൻഡർ ഇൻ ചീഫായിരുന്നു കെ.എം. കരിയപ്പയുടെ മകനും തടവുകാരിൽ ഉൾപ്പെട്ടിരുന്നു. എറെ ആശങ്കയോടെയാണ് ഓരോ ഇന്ത്യക്കാരനും വാർത്ത ശ്രവിച്ചത്. ആ സമയത്ത് വിശ്രമജീവിതം നയിക്കുകയായിരുന്നു കെ എം കരിയപ്പ.

കെ എം കരിയപ്പയുടെ മകൻ തടവുകാരിൽ ഉൾപ്പെടുന്നുണെന്ന് അറിഞ്ഞ അന്നത്തെ പാക്ക് പ്രസിഡന്റ് അയൂബ് ഖാൻ ഇന്ത്യൻ പൈലറ്റിന്റെ പിതാവുമായി ഫോണിൽ ബന്ധപ്പെട്ട് മകനെ തിരിച്ചയക്കാൻ തയാറാണെന്ന് പറഞ്ഞു. എന്നാൽ അയുബ്ഖാനെ ഞെട്ടിച്ച് മറുപടിയാണ് ആ പിതാവ് നൽകിയത്. ആ പിതാവിന്റെ മറുപടി ഇതായിരുന്നു’യുദ്ധതടവുകാരായി പാകിസ്താന്റെ കൈവശമുള്ള എല്ലാ ഇന്ത്യക്കാരും എന്റെ മക്കളാണ്. അവരെ വിട്ടയക്കുമ്പോൾ മാത്രം എന്റെ മകനേയും വിടുക’. അവൻ ഇപ്പോൾ എന്റെ മകനല്ല.. ഈ രാജ്യത്തിന്റെ മകനാണ്.. മാതൃരാജ്യത്തിനു വേണ്ടി പൊരുതുന്ന ഒരു യഥാർത്ഥ രാജ്യസ്നേഹി. താങ്കളുടെ ഔദാര്യത്തിനു നന്ദിയുണ്ട്. പക്ഷെ, തടവിലായ എല്ലാവരെയും വിടുക. അല്ലെങ്കിൽ ആരെയും വിടേണ്ട. അവനുമാത്രമായി പ്രത്യേക പരിഗണനയും കൊടുക്കേണ്ട. സ്വന്തം രാജ്യത്തിന് മുന്നിൽ പുത്രവാത്സല്യം ഒന്നുമല്ലെന്ന് തെളിയിച്ച കെ. എം കരിയപ്പയുടെ സംഭവബഹുലമായ ജീവിതത്തിന് ഇന്ത്യയുടെ ആത്മാവിനോളം ആഴമുണ്ട്. 1993 മെയ് 15ന് തന്റെ 92ാം വയസിലാണ് കെ.എം. കരിയപ്പ വിടവാങ്ങുന്നത്. ഇന്ത്യൻ സൈന്യത്തിന് അച്ചടക്കത്തിന്റേയും ദേശീയബോധത്തിന്റേയും സമഭാവനയുടേയും ആത്മവീര്യത്തിന്റേയും അടിത്തറ നൽകിയ വ്യക്തിത്വമെന്ന നിലയിൽ കരിയപ്പ ഇന്നും സ്മരിക്കപ്പെടുന്നു.

യുദ്ധത്തിനിടെ 1965 സെപ്റ്റംബർ 22നാണ് ഇന്ത്യൻ വ്യോമസേനയുടെ ഹണ്ടർ യുദ്ധ വിമാനങ്ങളിൽ ഒരെണ്ണം തെക്കൻ ലാഹോറിനടുത്ത് ഇന്ത്യൻ അതിർത്തിക്ക് സമീപം പാക് സൈന്യം വെടിവച്ചിട്ടത്. തീപിടിച്ച പോർവിമാനത്തിൽ നിന്നും പുറത്തേക്ക് ചാടിയ ധീരരായ ഇന്ത്യൻ സൈനികരിൽ ഒരാളുടെ പേര് മേജർ കെ സി കരിയപ്പ എന്നായിരുന്നു. പാകിസ്താന്റെ പിടിയിലായ നന്ദയെന്ന കെ സി കരിയപ്പ സാക്ഷാൽ കെ എം കരിയപ്പയുടെ മകനാമെന്ന് പാക് പട്ടാളം മനസിലാക്കി. തുടർന്നാണ് പാക് പ്രസിഡന്റായിരുന്ന അയൂബ് ഖാൻ കെ. എം കരിയപ്പയെ വിളിച്ച് മകനെ മോചിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തത്. എന്നാൽ കമാൻഡർ ഇൻ ചീഫ് കെ.എം. കരിയപ്പയുടെ മറുപടി എതൊരു രാജ്യസ്‌നേഹിക്കും അന്നും ഇന്നും നൽകുന്നത് ഒരേ ഊർജ്ജമാണ്. 1949 ജനുവരി 15 ന് കരിയപ്പ സൈനിക തലവനായി ചുമതലയേറ്റ ആ ദിവസത്തിന്റെ സ്മരണയിലാണ് എല്ലാ ജനുവരി 15നും രാജ്യം കരസേനാ ദിനമായി ആചരിക്കുന്നത്.

കർണാടകയിലെ കുടക് സ്വദേശിയായിരുന്നു ജനറൽ കെ എം കരിയപ്പ. മൂന്ന് പതിറ്റാണ്ടിലേറെ നീളമുള്ള സൈനിക ജീവിതത്തിന്റെ ഉടമ. കർണാടകയിലെ കുടക് പ്രദേശവാസികൾ പരമ്പരാഗതമായി പോരാളികളാണ്. കുടകിലെ മടിക്കേരിയിൽ 1899 ജനുവരി 28നാണ് കരിയപ്പയുടെ ജനനം. ക്വെറ്റ (ഇപ്പോൾ പാകിസ്ഥാനിൽ) യിലെ മിലിട്ടറി കോളജിലെ ആദ്യത്തെ ഇന്ത്യൻ ഓഫീസർ ട്രെയിനി, യുകെയിലെ കേംബർലിയിലെ ഇംപീരിയൽ ഡിഫൻസ് കോളേജിൽ പരിശീലനം നേടിയ ആദ്യത്തെ ഇന്ത്യക്കാരിൽ ഒരാൾ, ബ്രിട്ടീഷ് സേനാംഗങ്ങളുടെ മേലധികാരിയായ ആദ്യത്തെ ഇന്ത്യൻ ഓഫിസർ തുടങ്ങി ജനറൽ കരിയപ്പയുടെ പേരിന്റെ ഖ്യാതിക്ക് ഇന്ത്യയുടെ ആത്മാവിനോളം തിളക്കമുണ്ട്. രാജ്യം പരോന്നത സൈനിക ബഹുമിയായ ഫീൽഡ് മാർഷൽ പദവി 1986 ജനുവരി 15നാണ് കരിയപ്പക്ക് നൽകി ആദരിക്കുന്നത്. 1971ലെ പാക്കിസ്ഥാനെതിരായ യുദ്ധകാലത്ത് ഇന്ത്യൻ സൈനിക മേധാവിയായിരുന്ന സാം മനേക്ഷായ്‌ക്ക് മാത്രമാണ് കരിയപ്പക്ക് പുറമേ ഫീൽഡ് മാർഷൽ പദവി ലഭിച്ചിട്ടുള്ളത്.

Tags:
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies