ലക്‌നൗ : മനുഷ്യരക്ഷയുടെ യഥാർത്ഥ കഥ കാട്ടിതരുന്ന ഗ്രന്ഥമാണ് ശ്രീമദ് ഭാഗവത മഹാപുരാണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്‌നാഥ ക്ഷേത്ര സമുച്ചയത്തിലെ മഹന്ത് ദിഗ്വിജയ്‌നാഥ് സ്മൃതി ഭവനിൽ നടക്കുന്ന ശ്രീമദ് ഭാഗവത മഹാപുരാണ കഥായജ്ഞാന യാഗത്തിന്റെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയ്യായിരം വർഷമായി മനുഷ്യരുടെ രക്ഷയുടെയും വിമോചനത്തിന്റെയും കഥയായി സനാതന സംസ്‌കാരത്തെ ചൈത്യന്യവത്ക്കരിക്കുകയാണെന്ന് മുഖ്യമന്ത്രി യോഗി പറഞ്ഞു. മഹത്തായ ഭൂതകാലം നമ്മെ ബോധ്യപ്പെടുത്തുന്നതിനുള്ള ഒരു കഥ കൂടിയാണിത്. ശ്രീമദ് ഭാഗവതിന്റെ കഥ കേൾക്കാനുള്ള മഹാഭാഗ്യം ലഭിക്കുന്ന അപൂർവ സന്ദർഭമാണെന്നും യോഗി പറഞ്ഞു.
ഗോരഖ്‌നാഥ ക്ഷേത്രപരിസരത്ത് പണികഴിപ്പിച്ച ഒൻപത് പുതിയ ക്ഷേത്രങ്ങളിലെ ദേവപ്രതിഷ്ഠകളുടെ പ്രാണ-പ്രതിഷ്ഠ അവസരത്തിലാണ് ഭഗവത് കഥ സംഘടപ്പിക്കുന്നത്. വേദങ്ങളും പുരാണങ്ങളും ഉപനിഷത്തുകളും ഉൾപ്പെടെ ആയിരക്കണക്കിന് വർഷത്തെ ചരിത്രങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. ജീവിതത്തിന്റെ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള അറിവ് നൽകി ഈ വിശുദ്ധ ഗ്രന്ഥങ്ങൾ നമ്മെ ശരിയായ പാതയിലേക്ക് നയിക്കുന്നവെന്ന് യോഗി കൂട്ടിച്ചേർത്തു.
Comments