ന്യൂഡൽഹി : ഇന്ത്യൻ മഹാസമുദ്രത്തിൽ മുങ്ങിയ ചൈനീസ് മത്സ്യബന്ധന കപ്പൽ ലു പെങ് യുവാൻ യു 028 തിരയാൻ ഇന്ത്യൻ നാവികസേനയുടെ സഹായം തേടി ചൈന . 39 ജീവനക്കാരുമായാണ് കപ്പൽ മുങ്ങിയത് .ചൈനയുടെ അപേക്ഷ പ്രകാരം തിരച്ചിലിലും രക്ഷാപ്രവർത്തനത്തിലും സഹായിക്കാൻ ഇന്ത്യൻ നാവികസേന P-8I സമുദ്ര പട്രോളിംഗ് വിമാനം വിന്യസിച്ചു . 17 ചൈനീസ് ക്രൂ അംഗങ്ങളും 17 ഇന്തോനേഷ്യക്കാരും അഞ്ച് ഫിലിപ്പീൻസുകാരും ഉൾപ്പെടെ 39 പേർ സഞ്ചരിച്ചിരുന്നതാണ് കപ്പൽ.
പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് P8I വിമാനം ബുധനാഴ്ച ഒന്നിലധികം വിപുലമായ തിരച്ചിൽ നടത്തി മുങ്ങിയ കപ്പലിൽ നിന്നൂള്ള നിരവധി വസ്തുക്കൾ കണ്ടെത്തിയതായി നാവികസേന അറിയിച്ചു.തിരച്ചിലിനൊടുവിൽ കടലിൽ നിന്ന് രണ്ട് കപ്പൽയാത്രക്കാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് വിവരം.ഇന്ത്യയിൽ നിന്ന് ഏകദേശം 900 നോട്ടിക്കൽ മൈൽ അകലെ ദക്ഷിണ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ കപ്പൽ മുങ്ങിയതായാണ് സൂചന .
“ചൈനീസ് മാരിടൈം റെസ്‌ക്യൂ കോർഡിനേഷൻ സെന്ററുമായി (എംആർസിസി) ഓസ്‌ട്രേലിയയും ബന്ധപ്പെടുന്നുണ്ട്, മൂന്ന് ചൈനീസ് നാവിക കപ്പലുകൾ പ്രദേശത്ത് ഇന്നും തിരച്ചിൽ തുടരുകയാണ്,” ചൈനീസ് വക്താവ് പറഞ്ഞു.രണ്ട് വിദേശ കപ്പലുകൾ ഉൾപ്പെടെ നാല് കപ്പലുകൾ സ്ഥലത്ത് തിരച്ചിൽ നടത്തുകയാണ്.മാലിദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ സഹായവും തേടിയിട്ടുണ്ട് .
അതേസമയം ഇന്ത്യയുടെ സഹായത്തിന് നന്ദി പറഞ്ഞ് ചൈന രംഗത്തെത്തി . “നിരവധി കപ്പലുകൾ തിരച്ചിലിൽ സഹായിക്കുന്നു, ഇന്നും അത് തുടരും. ഈ കപ്പലുകൾക്കും അവരുടെ ജീവനക്കാർക്കും അവരുടെ വിലമതിക്കാനാകാത്ത സഹായത്തിന് നന്ദി അറിയിക്കാൻ ആഗ്രഹിക്കുന്നു,” ചൈനീസ് വക്താവ് പറഞ്ഞു.
Comments