ടോക്കിയോ: ജി-7 ഉച്ചകോടിയുടെ ഭാഗമായി ഹിരോഷിമയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുക്രെയിൻ പ്രസിഡന്റ് സെലൻസ്‌കിയും കൂടിക്കാഴ്ച നടത്തും. റഷ്യ-ഉക്രെയ്ൻ സംഘർഷം ആരംഭിച്ചതിന് ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ജപ്പാനിലെത്തിയ പ്രധാനമന്ത്രി വിവിധ അംഗരാജ്യങ്ങളുടെ പ്രതിനിധികളുമായും ചർച്ചകൾ നടത്തും.
ചർച്ചയിൽ യുക്രെയ്നിലെ നിലവിലെ സാഹചര്യം വിലയിരിത്തുകയും നയതന്ത്ര പരിഹാരങ്ങൾ കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും. കഴിഞ്ഞ വർഷം സമർഖണ്ഡിൽ നടന്ന എസ.സി.ഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
യുക്രെയിൻ പ്രസിഡന്റ് സെലൻസ്‌കിയുമായുള്ള ഉഭയകക്ഷി ചർച്ചയ്‌ക്ക് പുറമേ ദക്ഷിണ കൊറിയ, യുകെ, ഫ്രാൻസ്, വിയറ്റ്‌നാം, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
Comments