ഗാങ്‌ടോക് : സിക്കിമിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തി. വടക്കൻ സിക്കിമിലെ മണ്ണിടിച്ചിലിൽ കുടുങ്ങിയ 54 കുട്ടികളുൾപ്പെടെ 500-ഓളം വിനോദസഞ്ചാരികളെയാണ് ഇന്ത്യൻ
സൈന്യം രക്ഷപ്പെടുത്തിയത്.
സംസ്ഥാനത്തെ ലാച്ചൻ, ലാചുങ്, എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം കനത്ത് മഴ പെയ്തിനെ തുടർന്നാണ് മണ്ണടിച്ചിൽ ഉണ്ടായത്. ഇതേ തുടർന്ന് ലാച്ചൻ, ലാചുങ് താഴ്‌വരയിലേയ്‌ക്ക് വിനോദയാത്രയ്‌ക്ക് പോയ സംഘമാണ് കുടുങ്ങിയത്. വിനോദ സഞ്ചാരികളിൽ 216 പുരുഷന്മാരും 113 സ്ത്രീകളും 54 കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്.
രക്ഷപ്പെടുത്തിയവരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചതായും ഭക്ഷണവും മറ്റു വൈദ്യസഹായങ്ങളും നൽകിയതായും സൈന്യം അറിയിച്ചു. എല്ലാ യാത്രാക്കാരുടെയും ആരോഗ്യനില പരിശോധിക്കാൻ മൂന്ന് മെഡിക്കൽ സംഘങ്ങളെ രൂപീകരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. സൈനികരുടെ സമയോചിതമായ ഇടപെടലിലാണ് യാത്രക്കാർക്ക് രക്ഷയായത്. സിക്കിമിന്റെ പല മേഖലകളിലും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments