കശ്മീരിനെ ഭൂമിയിലെ സ്വർഗമെന്ന് വിശേഷിപ്പിച്ച് അറബ് ഇൻഫ്‌ളുവൻസർ അംജദ് താഹ. ‘ഇതാണ് മനോഹരിയായ ഇന്ത്യ, ഇവിടെയാണ് ജി20 നടക്കുന്നത്. ഇത് സ്വിറ്റ്‌സർലൻഡോ, ഓസ്‌ട്രേലിയയോ അല്ല, ഇതാണ് ഇന്ത്യ. ഭൂമിയുടെ സംരക്ഷണ കേന്ദ്രവും കാലാവസ്ഥ വ്യതിയാനത്തിന് പരിഹാരം കണ്ടെത്താൻ കഴിയുന്നതുമായ ഇടം.മുസ്ലീം, ഹിന്ദു, സിഖ്, ക്രിസ്ത്യാനികൾ എന്ന് തുടങ്ങി വിവിധ മതസ്ഥർ ഐക്യത്തോടെയും സമാധാനത്തോടെയും കഴിയുന്ന പുണ്യഭൂമി. ലോക നവീകരണത്തിനും ഭാവി വികസനത്തിനുമായി ഏറെ പങ്ക് വഹിക്കുന്ന രാജ്യമാണ് ഇന്ത്യ’ ഇൻഫ്‌ളുവൻസർ തന്റെ വീഡിയോയിൽ പറഞ്ഞ വാക്കുകളാണിവ.
'This is Kashmir where the G20 will take place' -Arab influencer Amjad Taha's praise for India
Read @ANI Story | https://t.co/X417PLoh0c#G20 #Tourism #AmjadTaha #JammuAndKashmir #Influencer pic.twitter.com/ya0TMcLSC6
— ANI Digital (@ani_digital) May 20, 2023
പ്രശസ്ത കവി അമീർ ഖുസ്രുവിന്റെ ‘ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അത് ഇവിടെയുണ്ട്’എന്ന വരികൾക്ക് പൂർണ അർത്ഥം തരുന്നതാണ് കശ്മീരിലെ കാഴ്ചകളെന്ന്
അംജദ് താഹ ട്വിറ്ററിൽ കുറിച്ചു. കശ്മീരിന്റെ സൗന്ദര്യം ഏതൊരു മനുഷ്യനെയും മയക്കുന്നുവെന്നും ഭൂമിയിലെ പറുദീസ ആണെന്നുമാണ് അദ്ദേഹം പറഞ്ഞത്. കേന്ദ്ര ഭരണ പ്രദേശത്തിന്റെ വികസനം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. വ്യവസായം ഇവിടെ നിർണായക പങ്ക് വഹിക്കുന്നു. കശ്മീരിൽ ജി 20 സമ്മേളനം നടക്കുന്നതോടെ സാമ്പത്തിക വളർച്ച, സാമൂഹിക വികസനം എന്നിവ പുതിയ തലം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
This is not Switzerland or Austria; this is India, and this is Kashmir where the G20 will take place. It's called the "paradise on Earth," a place that has preserved the Earth and can be the solution for climate change. In Kashmir, we see Muslims, Hindus, Sikhs, and Christians… pic.twitter.com/YgBm4wyTJv
— Amjad Taha أمجد طه (@amjadt25) May 20, 2023
ലോകമെമ്പാടുമുള്ള നിക്ഷേപകരെയും വിനോദ സഞ്ചാരികളെയും കശ്മീരിലേക്ക് ആകർഷിക്കാൻ ശ്രീനഗറിൽ നടക്കുന്ന ജി20 സമ്മേളനത്തിലൂടെ സാധിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. സമ്മേളനത്തിനായി എത്തുന്ന ജി20 പ്രതിനിധികൾ ഗുൽമാർഗും ദാൽ തടാകവും സന്ദർശിക്കും.
Comments