കൊൽക്കത്ത : വടക്കുകിഴക്കൻ മേഖലയിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. സിലിഗുരിയിലെ ന്യുജൽപായ്ഗുരിയിൽ നിന്ന് ആരംഭിച്ച് ആസാമിലെ ഗുവാഹത്തിയിലെ വരെയാണ് സർവീസ് നടത്തുന്നത്. ഈ ട്രെയിൻ ആറ് മണിക്കൂറുനുള്ളിൽ 410 കിലോമീറ്റർ ദൂരം പിന്നിടും.
ആഡംബര സൗകര്യങ്ങളും നൂതന സുരക്ഷാ സംവിധാനങ്ങളുള്ള 16 വന്ദേഭാരത് എക്സ്പ്രസ് കോച്ചുകളാണ് ട്രെയിനുലുള്ളത്. നിലവിൽ രണ്ട് നഗരങ്ങൾക്കിടയിലുമായി രാജധാനി എക്സ്പ്രസാണ് ഏറ്റവും വേഗതയിൽ സർവിസ് നടത്തുന്നത്. ഇത് ഏഴ് മണിക്കൂറുനുള്ളിൽ 700 കിലോമീറ്റർ ദൂരമാണ് പിന്നിടുന്നത്.
എല്ലാ സംസ്ഥാനങ്ങളിലും അടുത്ത മാസം ജൂണോടെ വന്ദേ ഭാരത് എത്തിക്കാനാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.
Comments