കാസർകോട്: കാസർകോട് ജില്ലയിൽ ഭാര്യാഭർത്താക്കൻമാരുടെ വിവാഹേതര ബന്ധങ്ങൾ വർദ്ധിച്ച് വരികയാണെന്ന് കേരള വനിതാ കമ്മീഷൻ. ഇത് ദാമ്പത്യ തകർച്ചയ്ക്കും കൂടുതൽ വിവാഹ മോചനങ്ങൾക്കും വഴിയൊരുക്കുന്നതായും വനിത കമ്മീഷൻ വ്യക്തമാക്കി.
കാസർകോട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ.പി.സതീദേവിയുടെ നേതൃത്വത്തിൽ നടന്ന സിറ്റിംഗിന് ശേഷമാണ് ജില്ലയിൽ വർദ്ധിച്ച് വരുന്ന വിവാഹേതര ബന്ധങ്ങളെ കുറിച്ച് കമ്മീഷൻ സൂചന നൽകിയത്.
വനിത കമ്മീഷന് മുന്നിലെത്തുന്ന പരാതികളിൽ മുക്കാൽ പങ്കും പങ്കാളികളുടെ വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ടാണ്. അതിനാൽ
വിവാഹ ജീവിതത്തിലേക്കു പ്രവേശിക്കുന്നവർ നിർബന്ധമായും പ്രീമാരിറ്റൽ കൗൺസിലിങിനു വിധേയമായിരിക്കണം. സ്കൂളുകളിലും കോളേജുകളിലും കൗൺസിലിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും വനിതാ കമ്മീഷൻ ചൂണ്ടിക്കാണിച്ചു.
Comments